പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താൻ എത്തിയ രണ്ടു സ്ത്രീകൾ പോലീസ് ഇടപെടലിനെ തുടർന്ന് പിൻവാങ്ങി. തെലങ്കാന സ്വദേശികളായ സ്ത്രീകൾ നിലക്കൽ വരെ എത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തിനായി ഇന്നലെ നട തുറന്നതോടെ വലിയ തിരക്കാണ് ശബരിമലയിൽ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾ ഉണ്ടെന്ന് വിവരം ലഭിച്ച പോലീസ് ബസ് പരിശോധിച്ചു. തുടർന്ന് ഇരുവരെയും കൺട്രോൾ റൂമിലേക്ക് കൂട്ടികൊണ്ട് പോയി ശബരിമലയിലെ സ്ഥിതിഗതികൾ പറഞ്ഞു മനസിലാക്കി. സ്ത്രീകൾക്കെതിരെ പ്രതിഷേധം ശക്തമാണെന്നും പോലീസ് ഇവരോട് പറഞ്ഞു. എന്നാൽ തങ്ങൾ പമ്പ വരെ പോകാനാണ് വന്നതെന്ന് സ്ത്രീകൾ പോലീസിനോട് പറഞ്ഞു.
വലിയ തിരക്കുള്ള ഈ സമയത്ത് സ്ത്രീകൾ സന്നിധനത്തേക്ക് എത്താൻ ശ്രമിക്കുന്നത് ഉചിതമല്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. മുൻപുണ്ടായ പ്രതിഷേധത്തെ കുറിച്ചും പോലീസ് യുവതികളോട് പറഞ്ഞു. എന്നാൽ, ശബരിമലയിലേക്ക് പോകാനാണ് വന്നതെന്നും പ്രശ്നങ്ങൾ ഉണ്ടക്കാൻ താൽപര്യമില്ലെന്നും ദർശനത്തിനെത്തിയവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് തീർഥാടകർക്കൊപ്പം ഇരുവരും കെഎസ്ആർടിസി ബസിലാണ് നിലക്കൽ വരെ എത്തിയത്.
വലിയ തിരക്കുള്ള ഈ സമയത്ത് സ്ത്രീകൾ സന്നിധനത്തേക്ക് എത്താൻ ശ്രമിക്കുന്നത് ഉചിതമല്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. മുൻപുണ്ടായ പ്രതിഷേധത്തെ കുറിച്ചും പോലീസ് യുവതികളോട് പറഞ്ഞു. എന്നാൽ, ശബരിമലയിലേക്ക് പോകാനാണ് വന്നതെന്നും പ്രശ്നങ്ങൾ ഉണ്ടക്കാൻ താൽപര്യമില്ലെന്നും ദർശനത്തിനെത്തിയവരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് തീർഥാടകർക്കൊപ്പം ഇരുവരും കെഎസ്ആർടിസി ബസിലാണ് നിലക്കൽ വരെ എത്തിയത്.