ആപ്പ്ജില്ല

കോഴിക്കോട് വീണ്ടും മണ്ണിടിച്ചിൽ: രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

അപകടം ഷോപ്പിങ് മാളിനായി മണ്ണെടുത്തുകൊണ്ടിരുന്ന സ്ഥലത്ത്

Samayam Malayalam 7 May 2018, 3:46 pm
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഒരാഴ്ചയ്ക്കകം വീണ്ട് മണ്ണിടിഞ്ഞു വീണ് അപകടം. അപകടത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഷോപ്പിങ് മാളിനു വേണ്ടി മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടം. പ്രദേശവാസികള്‍ ഓടിയെത്തുമ്പോഴേയ്ക്കും തൊഴിലാളികള്‍ മണ്ണിനടിയിലായിരുന്നു.
Samayam Malayalam calicut


ഒരു തൊഴിലാളിയെ പുറത്തെടുക്കാൻ അൽപം വൈകിയിരുന്നു. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുനിൽ നിവാസിൽ മോഹനൻ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞത്. കനത്ത മഴയുള്ളതിനാൽ മണ്ണെടുക്കരുതെന്നു കരാറുകാരനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെന്നു മോഹനൻ പറഞ്ഞു. പരാതി കൊടുക്കാതിരിക്കാൻ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

ദുരന്തനിവാരണ സേനാ ഡെപ്യൂട്ടി കളക്ടര്‍ പി.പി.കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ അനിതകുമാരി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപത്തെ വീടിൻ്രെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ സേഫ്റ്റി വാൽവ് ഇല്ലാതെയാണ് മണ്ണെടുപ്പ് നടന്നതെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ പ്രതികരിച്ചു. പ്രവൃത്തി നടക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആരുടെ ഭാഗത്താണോ അവര്‍ക്കെതിരെ നടപടിയെടുക്കാൻ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്