ആപ്പ്ജില്ല

കാസര്‍കോട് ഒന്നരകോടിയോളം രൂപയുടെ ഹവാല പണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

നിസാമുദ്ദീന്‍ എക്സപ്രസില്‍ നിന്നാണ് പണം പിടിച്ചെടുത്ത്. യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടടിആര്‍ കാസര്‍കോട് എത്തിയപ്പോള്‍ റെയില്‍വെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Samayam Malayalam 14 Mar 2020, 1:35 pm
കാസര്‍കോട്: ഒന്നര കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ടു പേര്‍ പിടിയിലായി. മഹാരാഷ്ട്ര സിതാമ കാര്‍ളേപാടിയിലെ അങ്കൂഷ് (38), മഹാരാഷ്ട്ര ബല്ലോടി സാങ്കഌയിലെ ശങ്കര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കാസര്‍കോട് റെയില്‍വേ പോലീസ് ആണ് ഹവാല പണം പിടികൂടിയത്.
Samayam Malayalam Hawala Money


Also Read: തിരുവനന്തപുരത്ത് അതീവ ജാഗ്രത; മാളുകളും ബീച്ചുകളും അടച്ചിടും

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ എസ് 1 കോച്ചില്‍ യാത്രക്കാരായിരുന്നു ഇവര്‍. ഇവരുടെ സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് ടിടിഇ നിരീക്ഷിച്ചുവരികയായിരുന്നു. കാസര്‍കോട് ട്രെയിന്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഹവാല പണം കണ്ടെത്തിയത്. 1.40 കോടിയുടെ പണം കറുത്ത ബാഗില്‍ കടലാസില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Also Read: ഗുരുവായൂരില്‍ പള്ളിവേട്ട ഇന്ന്: നാളെ ആറാട്ട്, ചടങ്ങുകള്‍ ഇങ്ങനെ
40 ലക്ഷം രൂപയുടെ 2000ന്‍റെ നോട്ടുകളും, ഒരു കോടി രൂപയുടെ 500ന്‍റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. മുംബൈയില്‍ നിന്നും എറണാകുളത്തേക്കാണ് ഇവര്‍ പോകാനിരുന്നത്. എഎസ്ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, സുധീര്‍, ശിവകുമാര്‍, കെ.എം ചിത്ര എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്