ആപ്പ്ജില്ല

യുവതികൾ യൂബർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചുവെന്ന് ദൃക്‌സാക്ഷി

പോലീസ് എത്തിയാണ് ഷഫീഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

TNN 23 Sept 2017, 9:28 am
കൊച്ചി: കൊച്ചിയിൽ യൂബർ ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തെറ്റ് പൂർണമായും യുവതികളുടെ ഭാഗത്ത് തന്നെയാണെന്ന് ദൃക്‌സാക്ഷി. സംഭവം നടക്കുമ്പോൾ വാഹനത്തിലുണ്ടായിരുന്ന ഷിനോജ് മലയാള മനോരമയോടാണ് വെളിപ്പെടുത്തൽ നടത്തിയത്. യുബർ ഡ്രൈവർ ഷഫീഖ് യുവതികളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഷിനോജ് വെളിപ്പെടുത്തി.
Samayam Malayalam uber driver was beaten by the ladies says witness
യുവതികൾ യൂബർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചുവെന്ന് ദൃക്‌സാക്ഷി


പൂൾ ടാക്‌സി സമ്പ്രദായമനുസരിച്ച് വിളിച്ച ടാക്‌സിയിൽ ആദ്യം കയറിയത് ഷിനോജ് ആയിരുന്നു. എന്നാൽ വൈറ്റിലയിൽ നിന്ന് ടാക്സിയിൽ കയറാൻ വന്ന യുവതികൾ ഷിനോജിനൊപ്പം കയറില്ലെന്ന് വാശി പിടിച്ചു. ഷിനോജിനെ വാഹനത്തിൽ നിന്ന് ഇറക്കി വിടണമെന്നും അവർ ആവശ്യയപ്പെട്ടു. എന്നാൽ ഷഫീഖ് ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്. കരിങ്കല്ല് കൊണ്ട് ഷഫീഖിന്‍റെ തലയിൽ ഇടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഷിനോജ്‌ വ്യക്തമാക്കി.

സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട, കണ്ണൂർ സ്വദേശികളായ യുവതികളെ പോലീസ് എന്ത് കൊണ്ട് ജാമ്യത്തിൽ വിട്ടുവെന്ന് അറിയില്ലെന്ന് ഷിനോജ് പറഞ്ഞു. താൻ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമത്തിന്‍റെ തീവ്രതയനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് മരട് പോലീസ് പറഞ്ഞിരുന്നതെന്നും ഷിനോജ് കൂട്ടിച്ചേർത്തു. പോലീസ് എത്തിയാണ് ഷഫീഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Uber driver was beaten by the ladies, says witness

In Kochi Uber case, an eye witness opens up, says the three ladies beaten the driver brutally. It was not the driver who provoked them, says the only witness.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്