കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച കർദ്ദിനാൾ തെരഞ്ഞെടുപ്പിൽ സഭയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് ആവർത്തിച്ചു. സമദൂരമെന്ന പ്രസ്താവനയോട് യോജിപ്പില്ലെന്നും ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസവും സമാന അഭിപ്രായം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പങ്കുവെച്ചിരുന്നു. ഇന്ന് ഉമ തോമസിനെ സന്ദർശിച്ചതിന് പിന്നാലെയും അദ്ദേഹം നിലപാട് ആവർത്തിച്ചു. തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാമെന്നായിരുന്നു ആലഞ്ചേരി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പുകളിൽ സഭ സ്ഥാനാർഥികളെ നിർത്താറില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന നിർദേശവും സഭ നൽകില്ല. വോട്ട് ആർക്ക് ചെയ്യാമെന്നത് വിശ്വാസികൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read : തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം? സഭ സ്ഥാനാർഥികളെ നിർത്താറില്ലെന്ന് ആലഞ്ചേരി
ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ കീഴിലെ ലിസി ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളെ കണ്ടതോടെയായിരുന്നു സഭയുടെ പ്രതിനിധിയെന്ന ആരോപണം ശക്തമായത്. ആദ്യം യുഡിഎഫ് നേതാക്കൾ ഇത് ചർച്ചയാക്കിയെങ്കിലും പിന്നീട് വിവാദം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ സ്ഥാനാർഥിത്വത്തിനെതിരെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു.
സഭയുടെ സ്ഥാനാർഥിയെന്ന വിമർശനം ശക്തമായതോടെ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തുവന്നിരുന്നു. പാർട്ടി ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർഥി നിർണയമുണ്ടായത്. എൽഡിഎഫ് സ്ഥാനാർഥി സഭയുടെ സ്ഥാനാർഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read : ഇത് തൃക്കാക്കര കേൾക്കുന്നുണ്ട്, അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല; സുധാകരനെതിരെ എഎ റഹീം
അതേസമയം മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
Also Read : തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണം? സഭ സ്ഥാനാർഥികളെ നിർത്താറില്ലെന്ന് ആലഞ്ചേരി
ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ കീഴിലെ ലിസി ആശുപത്രിയിൽ വെച്ച് മാധ്യമങ്ങളെ കണ്ടതോടെയായിരുന്നു സഭയുടെ പ്രതിനിധിയെന്ന ആരോപണം ശക്തമായത്. ആദ്യം യുഡിഎഫ് നേതാക്കൾ ഇത് ചർച്ചയാക്കിയെങ്കിലും പിന്നീട് വിവാദം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ സ്ഥാനാർഥിത്വത്തിനെതിരെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു.
സഭയുടെ സ്ഥാനാർഥിയെന്ന വിമർശനം ശക്തമായതോടെ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തുവന്നിരുന്നു. പാർട്ടി ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർഥി നിർണയമുണ്ടായത്. എൽഡിഎഫ് സ്ഥാനാർഥി സഭയുടെ സ്ഥാനാർഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read : ഇത് തൃക്കാക്കര കേൾക്കുന്നുണ്ട്, അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല; സുധാകരനെതിരെ എഎ റഹീം
അതേസമയം മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.