തിരുവനന്തപുരം: പാലാ സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പനുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അദ്ദേഹത്തിന് മൂന്ന് സീറ്റുകൾ നൽകുമെന്നത് മാധ്യമ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. Also Read: വയനാട്ടിൽ ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു; അപകടം അമ്മയുടെ കൺമുന്നിൽ വെച്ച്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം മാണി സി കാപ്പനുമായി സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും ഹസൻ പറഞ്ഞു. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാമെന്ന പറഞ്ഞ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിലപാടിനോടും ഹസൻ പ്രതികരിച്ചു.
സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതാണ് എന്നാണ് കെപിസിസി പ്രസിഡൻ്റ് ഉദ്ദേശിച്ചതെന്നും എംഎം ഹസൻ പറഞ്ഞു.
മാണി സി കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ മൂന്ന് സീറ്റുകൾ മാണി സി കാപ്പൻ വിഭാഗത്തിന് നൽകുമെന്ന വാർത്ത അദ്ദേഹവും തള്ളിക്കളഞ്ഞിരുന്നു.
Also Read: കനയ്യകുമാർ ജെഡിയുവിലേക്കോ? ഇതാണ് സത്യം; സഹപാഠി മുഹമ്മദ് മുഹ്സിൻ പറയുന്നു
മാണി സി കാപ്പൻ നയിക്കുന്ന എൻസിപിയെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനം സ്വീകരിക്കാൻ കഴിയില്ല. ഹൈക്കമാൻഡിൻ്റെ തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഹൈക്കമാൻഡ് നിർദേശിക്കുന്നത് അനുസരിച്ചാകും പ്രവർത്തിക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സമാപിച്ച ശേഷം മാണി സി കാപ്പനുമായി സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും ഹസൻ പറഞ്ഞു. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാമെന്ന പറഞ്ഞ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിലപാടിനോടും ഹസൻ പ്രതികരിച്ചു.
സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതാണ് എന്നാണ് കെപിസിസി പ്രസിഡൻ്റ് ഉദ്ദേശിച്ചതെന്നും എംഎം ഹസൻ പറഞ്ഞു.
മാണി സി കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ മൂന്ന് സീറ്റുകൾ മാണി സി കാപ്പൻ വിഭാഗത്തിന് നൽകുമെന്ന വാർത്ത അദ്ദേഹവും തള്ളിക്കളഞ്ഞിരുന്നു.
Also Read: കനയ്യകുമാർ ജെഡിയുവിലേക്കോ? ഇതാണ് സത്യം; സഹപാഠി മുഹമ്മദ് മുഹ്സിൻ പറയുന്നു
മാണി സി കാപ്പൻ നയിക്കുന്ന എൻസിപിയെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനം സ്വീകരിക്കാൻ കഴിയില്ല. ഹൈക്കമാൻഡിൻ്റെ തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഹൈക്കമാൻഡ് നിർദേശിക്കുന്നത് അനുസരിച്ചാകും പ്രവർത്തിക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.