കണ്ണൂര്‍: മേയര്‍ സുമാ ബാലകൃഷ്ണനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ണൂരിൽ നാളെ യുഡിഎഫ് ഹര്‍ത്താൽ. കണ്ണൂര്‍ കോര്പ്പറേഷൻ പരിധിയിൽ നാളെ ഉച്ചവരെയാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുഡിഎഫ് കൗൺസിലര്‍മാര്‍ മർദ്ദിച്ചുവെന്ന് ആരോപിച്ച് ഇടതുമുന്നണിയുടെ കൗൺസിലര്‍മാര്‍ ആശുപത്രിയിൽ ചികിത്സ തേടി.
Also Read: തിരൂർ കുട്ടികളുടെ മരണത്തിന് പിന്നിൽ സിഡ്സോ? രോഗത്തെയറിയാം
കണ്ണൂര്‍ കോര്പ്പറേഷൻ മേയര്‍ സുമാ ബാലകൃഷ്ണനെ എൽഡിഎഫ് കൗൺസിലര്‍മാര്‍ കൈയേറ്റം ചെയ്തുവെന്നാണ് യുഡിഎഫിൻ്റെ ആരോപണം. ജീവനക്കാരുടെ സമരം ചര്‍ച്ച ചെയ്യാൻ മേയര്‍ തയ്യാറായില്ലെന്നാരോപിച്ചാണ് എൽഡിഎഫ് കൗൺസിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
Also Read: കോഴിക്കോട് 108 ആംബുലൻസ് ജീവനക്കാര്‍ പണിമുടക്കിൽ നിന്ന് പിന്മാറി
ഇടതു മുന്നണിയിലെ പുരുഷ കൗൺസിലര്‍മാരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മേയര്‍ സുമാ ബാലകൃഷ്ണൻ ആരോപിച്ചു. പോലീസ് നോക്കി നിൽക്കെ ചവിട്ടുകയും ഇടിക്കുകയും ചെയ്തെന്നും മേയര്‍ പറഞ്ഞു. മേയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇടതു മുന്നണി മുന്നണിയുടെ നാല് കൗൺസിലര്‍മാരും ആശുപത്രിയിൽ ചികിത്സതേടി.
Also Read: 'അവളെ തൂക്കിക്കൊല്ലണം', നെഞ്ചുപൊട്ടി ബന്ധുക്കള്‍, ഭാവവ്യത്യാസമില്ലാതെ ശരണ്യ; സംഘര്‍ഷഭരിതമായ രംഗങ്ങള്‍