ആപ്പ്ജില്ല

പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍; വെമ്പായത്ത് ഹര്‍ത്താല്‍, ഒമ്പത് പേര്‍ പിടിയില്‍

Samayam Malayalam 1 Sept 2020, 8:10 am
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. മുഖ്യപ്രതിയായ സജീവനുള്‍പ്പെടെ ഒമ്പത് പേര്‍ കസ്റ്റഡിയിലായി. വെമ്പായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. തിങ്കളാഴ്ച വൈകിട്ട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
Samayam Malayalam വെഞ്ഞാറമൂട് കൊലപാതകം


Also Read: 'കൊലപാതകം നടത്തിയത് ആറ് പേര്‍ ചേര്‍ന്ന്'; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്‌ഐആര്‍, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

ഡിവൈഎഫ്‌ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ആസൂത്രണം. ഇരട്ടക്കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസ് ഉറപ്പിച്ചു. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത്. മുമ്പ് ഡിവൈഎഫ്‌ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്‌ഐആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്.

മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥിലാജിനെയും പ്രതികള്‍ ആക്രമിച്ചതെന്ന് എഫഐആറില്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മിഥിലാജ് സംഭവ സ്ഥലത്തും ഹഖ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

Also Read: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന്; രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം

പ്രതികളെല്ലാം കോണ്‍ഗ്രസുകാരെന്ന് പറയുമ്പോഴും കൊലപാതകത്തിന്റെ കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആറില്‍ നേരിട്ട് പറയുന്നില്ല. നിയമപരമായി അങ്ങനെ പറയേണ്ടതില്ലെന്നാണ് പോലീസിന്റെ വിശദീകരണം. വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്