ആപ്പ്ജില്ല

Kerala Govt All Party Meet: വിട്ടുവീഴ്ചയില്ല; പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു

Samayam Malayalam 15 Nov 2018, 1:59 pm
തിരുവനന്തപുരം: ശബരിമല വിധിയിൽ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. സര്‍ക്കാറിന്‍റെ തുടക്കം മുതലുള്ള സമീപനം ശരിയല്ലെന്നും തങ്ങളുടെ ഒരു നിലപാടും മുഖവിലയ്‍ക്കെടുക്കാൻ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതുമാണ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപോരാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Samayam Malayalam chennithala


സര്‍വ്വകക്ഷിയോഗത്തിലെ ആമുഖപ്രസംഗത്തിൽ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചപ്പോള്‍ തന്നെ എല്ലാം തീരുമാനിച്ചുറപ്പിച്ച നിലയിലായിരുന്നു. ശേഷം ഞങ്ങള്‍ ഓരോരുത്തരും യുഡിഎഫ് നിലപാട് പറഞ്ഞു. സമാധാന അന്തരീക്ഷത്തിനായി 2 നിര്‍ദ്ദേശം മുന്നോട്ടുവച്ചു. റിവ്യൂ ഹര്‍ജി പരിഗണിക്കാനുള്ളതിനാൽ സാവകാശം വേണമെന്നും ജനുവരി 22 വരെ വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദ്ദേശം അവതരിപ്പിച്ചു. പക്ഷേ ഇത് രണ്ടും അവര്‍ തള്ളി. അതിനാൽ ഈ യോഗത്തിന് ഒരു പ്രസക്തിയുമില്ല. ഇത് ഒരു പ്രഹസനം മാത്രമാണ്. വിശ്വാസസമൂഹത്തോടുള്ള വെല്ലുവിളി കൂടിയാണിതെന്നും ചെന്നിത്തല യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്നം പരിഹരിക്കാനുള്ള നല്ല അവസരം ഇല്ലാതാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഭക്തജനങ്ങളുടെ വാഹനങ്ങള്‍ക്ക് പാസ് വച്ചിരിക്കുന്ന നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും കേട്ടഭാവം നടിച്ചില്ല. ഒരു ദിവസം 70,000 പേര്‍ ദര്‍ശനം നടത്തണമെന്ന നിബന്ധന മാറ്റാനുള്ള ആവശ്യവും നിരസിച്ചു. ശബരിമല തീര്‍ത്ഥാടനത്തെ ഇവര്‍ ദുര്‍ബലപ്പെടുത്താൻ നോക്കുകയാണ്. ആര്‍എസ്എസ്, ബിജെപി കയ്യാങ്കളിക്ക് കൂട്ട് നില്‍ക്കുകയാണ് സിപിഎം, പോലീസ് നോക്ക് കുത്തിയായി നിൽക്കുന്നത് ഇതിന് തെളിവാണ്.

ഞങ്ങളെ യോഗത്തിന് വിളിച്ചതിനാലാണ് വന്നത്. പക്ഷേ ദൗര്‍ഭാഗ്യകരമായിരുന്നു. ഇനിയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാരാണ്. വിശ്വാസസമൂഹത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടേത് ജനാധിപത്യവിരുദ്ധമായ പെരുമാറ്റമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പിള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്