കാസർഗോഡ്: കാസർഗോഡ് സിപിഎം നേതാവ് വി.പി മുസ്തഫയുടെ വിവാദ പ്രസംഗത്തിന് ഉദുമ എംഎൽഎയുടെ മറുപടി. മുസ്തഫ നടത്തിയ പ്രസംഗം സിപിഎം അംഗീകരിക്കുന്നില്ലെന്നും കെ.കുഞ്ഞിരാമൻ പ്രതികരിച്ചു. കാസർഗോഡ് കൊലപാതകത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാണെന്നും എംഎൽഎ വ്യക്തമാക്കി. പാർട്ടിയുടെ അറിവോടെയല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പീതാംബരൻ കൊലപ്പെടുത്തിയത്. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കെ.കുഞ്ഞിരാമൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ കാരണം അറിയില്ലെന്നും എംഎൽഎ പറഞ്ഞു.
അധികം കളിച്ചാൽ കോൺഗ്രസ് നേതാക്കളെ ചിതയിൽ വെയ്ക്കാനില്ലാത്തതു പോലെ ചിതറിച്ചുകളയുമെന്നായിരുന്നു സിപിഎം നേതാവ് വി.പി മുസ്തഫ നടത്തിയ വിവാദ പ്രസംഗം. കാസർഗോഡ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മുസ്തഫ.
"പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും സഖാവ് പീതാംബരനെയും സുഹൃത്ത് സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിച്ച സംഭവം മറക്കുകയാണ്. ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽനിന്നും റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറിക്കും" - മുസ്തഫ പ്രസംഗത്തിൽ പറയുന്നു.
കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ. പീതാംബരൻ ആക്രമിക്കപ്പെട്ടതിന്റെ രണ്ട് ദിവസത്തിനു ശേഷം ജനുവരി ഏഴിനായിരുന്നു മുസ്തഫയുടെ പ്രസംഗം.
ഫെബ്രുവരി പതിനേഴിനാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ നേതൃത്വത്തിൽ വെട്ടിക്കൊന്നത്. തന്നെ അക്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി.
അധികം കളിച്ചാൽ കോൺഗ്രസ് നേതാക്കളെ ചിതയിൽ വെയ്ക്കാനില്ലാത്തതു പോലെ ചിതറിച്ചുകളയുമെന്നായിരുന്നു സിപിഎം നേതാവ് വി.പി മുസ്തഫ നടത്തിയ വിവാദ പ്രസംഗം. കാസർഗോഡ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മുസ്തഫ.
"പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും സഖാവ് പീതാംബരനെയും സുഹൃത്ത് സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിച്ച സംഭവം മറക്കുകയാണ്. ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽനിന്നും റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ കല്ല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധം ചിതറിക്കും" - മുസ്തഫ പ്രസംഗത്തിൽ പറയുന്നു.
കാസർഗോട്ടെ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി എ. പീതാംബരൻ ആക്രമിക്കപ്പെട്ടതിന്റെ രണ്ട് ദിവസത്തിനു ശേഷം ജനുവരി ഏഴിനായിരുന്നു മുസ്തഫയുടെ പ്രസംഗം.
ഫെബ്രുവരി പതിനേഴിനാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ നേതൃത്വത്തിൽ വെട്ടിക്കൊന്നത്. തന്നെ അക്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി.