തൃശ്ശൂർ: നഴ്സിങ് കൌൺസിലിൽ യുഎൻഎ മുന്നേറ്റം. ഇടതു യൂണിയന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് യുഎൻഎ യൂണിയൻ ഭരണം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 12ന് ആരംഭിച്ച തെരഞ്ഞടുപ്പ് പ്രക്രിയ മാർച്ച് അഞ്ചിനാണ് പൂർത്തിയായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് അന്തമ ഫലം പുറത്തുവന്നത്. പൊതുവിഭാഗത്തിലെ ആറ് സീറ്റിലും യുഎൻഎ വിജയിച്ചു. എഎൻഎം വിഭാഗത്തിലെ രണ്ടുപേർക്ക് മാത്രമാണ് വിജയിക്കാനായത്. എട്ട് സീറ്റുകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നഴ്സസ് അസോസിയേഷനായ കെഎൻസിക്ക് അഞ്ച് വർഷമാണ് ഭരണ കാലാവധി. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഇടതു സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഭരണം.
രജിസ്റ്റേർഡ് നേഴ്സ് വിഭാഗത്തിലെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചിട്ടുള്ളത്. നേഴ്സുമാരെ ദ്രോഹിച്ചവരും, ദ്രോഹിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളും, സ്ഥാപനങ്ങളും ഓർത്തുകൊൾക ഇനി കെഎൻഎംസി ഭരിക്കുന്നത് യുഎൻഎയാണ്. യുഎൻഎ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. നഴ്സുമാർക്ക് സധൈര്യം സർട്ടിഫിക്കറ്റുകളിലെ അപാകതകൾ തിരുത്താൻ പുതിയ ഭരണ സമിതിയെ സമീപിക്കാമെന്നും അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.
രജിസ്റ്റേർഡ് നേഴ്സ് വിഭാഗത്തിലെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചിട്ടുള്ളത്. നേഴ്സുമാരെ ദ്രോഹിച്ചവരും, ദ്രോഹിച്ചു കൊണ്ടിരിക്കുന്ന വ്യക്തികളും, സ്ഥാപനങ്ങളും ഓർത്തുകൊൾക ഇനി കെഎൻഎംസി ഭരിക്കുന്നത് യുഎൻഎയാണ്. യുഎൻഎ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. നഴ്സുമാർക്ക് സധൈര്യം സർട്ടിഫിക്കറ്റുകളിലെ അപാകതകൾ തിരുത്താൻ പുതിയ ഭരണ സമിതിയെ സമീപിക്കാമെന്നും അപാകതകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.