ആപ്പ്ജില്ല

മദ്യശാലകള്‍ അടച്ചത് കൊവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ? ആശങ്ക പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാത്തത് ഗൗരവമുള്ള വിഷയമായി തോന്നുന്നുവെന്ന് കടകംപള്ളി

Samayam Malayalam 26 Mar 2020, 3:12 pm
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടയ്ക്കുന്നത് സാമൂഹിക വിപത്താകുമോയെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കൊവിഡിനേക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്കയുള്ളത്. മദ്യഷാപ്പുകള്‍ അടച്ചത് പുതിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് അവലോകനയോഗത്തില്‍ നിന്നും ബോധ്യപ്പെട്ടത്.
Samayam Malayalam Kadakampally Surendran


പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമോയെന്ന ഭയമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ഏതാനും പേരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നമാണ് ഇതെന്നാണ് തോന്നുന്നത്, മന്ത്രി പറഞ്ഞു.

അതേസമയം, ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്‌കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്