ആപ്പ്ജില്ല

പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങുമായി യുനിസെഫ്

പ്രളയദുരിതം ബാധിച്ചവർക്ക് മാനസിക പിന്തുണ നൽകാൻ സന്നദ്ധ സംഘടനകളും യൂണിസെഫും ഒന്നിക്കുന്നു

Samayam Malayalam 25 Sept 2018, 1:36 pm
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ അകപ്പെട്ട കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക പദ്ധതിയുമായി യുനിസെഫ്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പദ്ധതിയനുസരിച്ച് കൗൺസിലിങ് നൽകും. പ്രളയം മൂലമുണ്ടായ മാനസിക സംഘർഷം അതിജീവിച്ച് ഇവരെ കരുത്തരാക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ഏത് രീതിയിൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ യുണിസെഫ് ഇന്ത്യ മേധാവി ഡോ.യാസ്‍മിന്‍ അലി ഹഖ് രണ്ടു ദിവസത്തോളം കേരളത്തിൽ ചെലവഴിച്ചു.
Samayam Malayalam kerala flood 1


പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് കേരള, തമിഴ്‌നാട് യുനിസെഫ് മേധാവി ജോബ് സഖറിയ നേതൃത്വം നൽകും. ചൈൽഡ്‍ലൈൻ, സന്നദ്ധ സംഘടനയായ മിർട്ടൽ, ബെംഗലൂരുവിൽ പ്രവർത്തിക്കുന്ന നിംഹാൻസ്, എസ്‍സിഇആര്‍ടി, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പോലീസിന്റെ ഹോപ്പും യുണിസെഫിന്റെ പദ്ധതിയിൽ കൈകോർക്കും.

പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുന്ന പ്രദേശങ്ങളിലെ കുട്ടികൾ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നും ഇത്തരം പ്രവണതകളിൽ നിന്ന് അവരെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ചൈൽഡ്‍ലൈന്‍ പ്രവർത്തകർ വ്യക്തമാക്കി. ദുരന്തം നേരിൽ കണ്ട കുട്ടികളെ മാനസികമായി ബലപ്പെടുത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് മുതുകാട് വ്യക്തമാക്കി. 30 ലക്ഷത്തോളം കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി കൗൺസിലിങ് നൽകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്