ന്യൂഡൽഹി: പ്രതിപക്ഷ പാര്‍ട്ടികളടെ കൂട്ടായ്മയെ ബിൻലാദന്‍റെ പിൻഗാമികളെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി. മാവോവാദികളും വര്‍ഗീയവാദികളും കമ്മ്യൂണിസ്റ്റുകളും ഒസാമ വാദികളും എൻഡിഎയ്ക്കെതിരെ ഒന്നിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്‍റെ പരാമര്‍ശം. മോദിയുടെ ഭരണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിപക്ഷ ഐക്യം ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
കേന്ദ്രസര്‍ക്കാരിന്‍റെ വികസനത്തിന്‍റെ പ്രഭാവം സര്‍ക്കാരിനെതിരെ ഉയരുന്ന എല്ലാ ശക്തികളെയും അടിച്ചമര്‍ത്തുമെന്ന് ഗിരിരാജ് സിങ് അവകാശപ്പെട്ടു.
അതേസമയം, പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സംബീത് പത്രയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയിൽ പ്രതിപക്ഷസഖ്യം വിജയിച്ചു. ഉത്തര്‍പ്രദേശിൽ നാല് സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്‍റെ വികസനത്തിന്‍റെ പ്രഭാവം സര്‍ക്കാരിനെതിരെ ഉയരുന്ന എല്ലാ ശക്തികളെയും അടിച്ചമര്‍ത്തുമെന്ന് ഗിരിരാജ് സിങ് അവകാശപ്പെട്ടു.
അതേസമയം, പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് ബിജെപി വക്താവ് സംബീത് പത്രയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയിൽ പ്രതിപക്ഷസഖ്യം വിജയിച്ചു. ഉത്തര്‍പ്രദേശിൽ നാല് സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. എന്നാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.