ആപ്പ്ജില്ല

രാജ്യം വിടാൻ അനുമതി വേണ്ട; അറ്റാഷെയുടെ പങ്കിനെപ്പറ്റി എൻഐഎ ഒന്നും പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ

കേസിലെ പ്രതികള്‍ അറ്റാഷെയ്ക്കെതിരെ മൊഴി നൽകിയെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും അറ്റാഷെയ്ക്ക് രാജ്യം വിടാൻ അറ്റാഷെയ്ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും വി മുരളീധരൻ പറഞ്ഞു.

Samayam Malayalam 3 Aug 2020, 1:59 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ അറ്റാഷെയ്ക്ക് ഇന്ത്യ വിടാൻ അനുമതിയുടെ ആവശ്യമില്ലെന്നും അദ്ദേഹത്തിന് കേസിൽ പങ്കുള്ളതായി എൻഐഎ അറിയിച്ചിട്ടില്ലെന്നും വി മുരളീധരൻ. കേസിലെ പ്രതികളായ ചിലര്‍ അറ്റാഷെയ്ക്കെതിരെ മൊഴി നല്‍കിയെന്നു മാധ്യമങ്ങളിലൂടെ അറിയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് വി മുരളീധരൻ ചില വാര്‍ത്താ ചാനലുകളോടു പറഞ്ഞു.
Samayam Malayalam വി മുരളീധരൻ
വി മുരളീധരൻ


അറ്റാഷെയ്ക്കോ മറ്റു നയതന്ത്ര പ്രതിനിധികള്‍ക്കോ രാജ്യം വിടാൻ സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. മുൻകൂട്ടി അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലല്ല അറ്റാഷെ രാജ്യത്തിന് പുറത്തേയ്ക്ക് പോകുന്നതെന്നും കേസ് രജിസ്റ്റര്‍ ചെയ്താൽ മാത്രമേ രാജ്യം വിടുന്നതിനു തടസ്സമുള്ളൂവെന്നും വി മുരളീധരൻ വ്യക്തമാക്കി.

Also Read: 'കുറ്റസമ്മതത്തോടെ ഓര്‍ക്കണം': കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

അതേസമയം, സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലല്ലെന്ന വാദം മുരളീധരൻ ആവര്‍ത്തിച്ചു. നയതന്ത്ര ബാഗേജ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച വി മുരളീധരൻ യുഎഇ അംബാസഡറെ കാര്യങ്ങള്‍ ധരിപ്പിച്ചതായും വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികള്‍ക്ക് കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ നയതന്ത്രബന്ധം ഉപയോഗിച്ച് നടപടി സ്വീകരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.

Also Read: ത്രിഭാഷാ വിദ്യാഭ്യാസ നയം അംഗീകരിക്കില്ല; പളനിസ്വാമി

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻ്റെ വിലാസത്തിൽ വന്ന നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലാണ് അറസ്റ്റിലായ പ്രതികള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയത്. ഓരോ തവണയും സ്വര്‍ണം കടത്തിയപ്പോള്‍ കോൺസുൽ ജനറലിന് ഉള്‍പ്പെടെ പണം നല്‍കിയിരുന്നുവെന്നും കൊവിഡ് മൂലം കോൺസുൽ ജനറൽ ഇന്ത്യ വിട്ടപ്പോള്‍ അറ്റാഷെയെ കൂട്ടുചേര്‍ത്ത് സ്വര്‍ണക്കടത്ത് നടത്തിയെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. അറ്റാഷെയ്ക്കെതിരെ ആരോപണം ഉയരുന്ന ഘട്ടത്തിലായിരുന്നു അറ്റാഷെ രാജ്യം വിട്ടതും.

അതേസമയം, സ്വര്‍ണക്കടത്ത് കേസിനു തീവ്രവാദബന്ധമുണ്ടെന്ന നിലപാടിലാണ് കേസ് അന്വേഷിക്കുന്ന എൻഐഎ. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാള്‍ക്ക് കൈവെട്ടുകേസുമായി ബന്ധമുണ്ടെന്ന് എൻഐഎ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രതികളിൽ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്