ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ മരംമുറി വിഷയത്തിൽ കേരളത്തോട് കാരണം തേടി കേന്ദ്രം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ വിവരങ്ങള്‍ നൽകാൻ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടു. Also Read : കൊവിഡിന്റെ പുതിയ വകഭേദം 'ഒമിക്രോൺ'; ഡെൽറ്റയേക്കാള്‍ വ്യാപനശേഷി
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്ത് അയച്ചു. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 24നാണ് കേന്ദ്രം കത്തയച്ചത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് കേന്ദ്ര അനുമതി ആവശ്യമാണ്. നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വനം പരിസ്ഥിതി മന്ത്രാലയം. നടപടിയുടെ കാരണം ഉടൻ തന്നെ അറിയിക്കണമെന്ന് കേന്ദ്രം. കേഡർ അതോറിറ്റിയായ കേന്ദ്രത്തെ അറിയിക്കാതെയായിരുന്നു സസ്പെൻഷൻ.
Also Read : സ്ക്വിഡ് ഗെയിം കടത്തിയ ആളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ; കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ജയിൽ ശിക്ഷ
സംസ്ഥാനങ്ങള്‍ക്ക് സിവിൽ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും 48 മണിക്കൂറിനകം കേന്ദ്ര വനം ഐജിയെ നടപടി അറിയിക്കണമെന്നാണ് ചട്ടം. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കുന്നതാണ് മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്. അനുമതിയില്‍ നന്ദിയറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രസ്താവന ഇറക്കിയതോടെയായിരുന്നു ഉത്തരവ് സംബന്ധിച്ച വിവരം പുറത്തായത്. ഇതിന് പിന്നാലെ ഉത്തരവ് റദ്ദാക്കുകയും നവംബര്‍ 11ന് ചീഫ് വൈൽഡ് ലൈഫ് വാര്ഡന് ബെന്നിച്ചൻ തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Also Read : ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കും
അതിനിടെ മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്ത് അയച്ചു. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 24നാണ് കേന്ദ്രം കത്തയച്ചത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് കേന്ദ്ര അനുമതി ആവശ്യമാണ്. നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് വനം പരിസ്ഥിതി മന്ത്രാലയം. നടപടിയുടെ കാരണം ഉടൻ തന്നെ അറിയിക്കണമെന്ന് കേന്ദ്രം. കേഡർ അതോറിറ്റിയായ കേന്ദ്രത്തെ അറിയിക്കാതെയായിരുന്നു സസ്പെൻഷൻ.
Also Read : സ്ക്വിഡ് ഗെയിം കടത്തിയ ആളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ; കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ജയിൽ ശിക്ഷ
സംസ്ഥാനങ്ങള്‍ക്ക് സിവിൽ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും 48 മണിക്കൂറിനകം കേന്ദ്ര വനം ഐജിയെ നടപടി അറിയിക്കണമെന്നാണ് ചട്ടം. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കുന്നതാണ് മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്. അനുമതിയില്‍ നന്ദിയറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രസ്താവന ഇറക്കിയതോടെയായിരുന്നു ഉത്തരവ് സംബന്ധിച്ച വിവരം പുറത്തായത്. ഇതിന് പിന്നാലെ ഉത്തരവ് റദ്ദാക്കുകയും നവംബര്‍ 11ന് ചീഫ് വൈൽഡ് ലൈഫ് വാര്ഡന് ബെന്നിച്ചൻ തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
Also Read : ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കും
അതിനിടെ മരം മുറി വിഷയത്തിൽ പുതിയ അപേക്ഷയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.