തിരുവനന്തപുരം: നടൻ സുധീര്‍ കരമനയിൽ നിന്ന് കൈപ്പറ്റിയ നോക്കുകൂലി ചുമട്ടുതൊഴിലാളി യൂണിയനുകള്‍ തിരികെ നല്‍കി. നടന്‍റെ വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കുന്നതിനു നോക്കുകൂലിയായി വാങ്ങിയ 25000 രൂപയാണ് യൂണിയനുകള്‍ തിരികെ നല്‍കിയത്.
സംഭവത്തിൽ യൂണിയനുകള്‍ ഖേദം പ്രകടിപ്പിച്ചെന്നും തൊഴിലാളികളുടെ ജോലി കളയണമെന്ന് തനിക്കില്ലെന്നും സുധീര്‍ കരമന അറിയിച്ചു.
തിരുവനന്തപുരം ചാക്ക ബൈപ്പാസിനടുത്ത് വീട് പണിയ്ക്കായി എത്തിച്ച ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയനുകള്‍ ചേര്‍ന്ന് തടഞ്ഞെന്നും 25000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടൻ പരാതി നല്‍കിയിരുന്നത്. സംഭവത്തിൽ സിഐടിയുവും ഐഎൻടിയുസിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ യൂണിയനുകള്‍ ഖേദം പ്രകടിപ്പിച്ചെന്നും തൊഴിലാളികളുടെ ജോലി കളയണമെന്ന് തനിക്കില്ലെന്നും സുധീര്‍ കരമന അറിയിച്ചു.
തിരുവനന്തപുരം ചാക്ക ബൈപ്പാസിനടുത്ത് വീട് പണിയ്ക്കായി എത്തിച്ച ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയനുകള്‍ ചേര്‍ന്ന് തടഞ്ഞെന്നും 25000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടൻ പരാതി നല്‍കിയിരുന്നത്. സംഭവത്തിൽ സിഐടിയുവും ഐഎൻടിയുസിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെൻഡ് ചെയ്തിരുന്നു.