ആപ്പ്ജില്ല

ക്വാര്‍ട്ടേഴ്‌സിന്‍റെ ചുവരില്‍ മൂത്ര വിസര്‍ജ്ജനം; വിദ്യാര്‍ഥിക്ക് പോലീസിന്‍റെ ക്രൂര മര്‍ദ്ദനം

അതുലിന്‍റെ അച്ഛന്‍ വിജയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി അയച്ചിട്ടുണ്ട്.

TNN 30 Jan 2017, 11:27 am
മലപ്പുറം: പോലീസ് ക്വാര്‍ട്ടേഴ്‌സിന്‍റെ ചുവരില്‍ മൂത്രമൊഴിച്ച വിദ്യാര്‍ഥിയെയും സഹോദരനേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയുടെ അച്ഛനാണ് പരാതിപ്പെട്ടിരിക്കുന്നത്. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ തിരൂര്‍ മുത്തൂരിലെ അതുല്‍ ജിത്ത് (17), മാതൃസഹോദരീ പുത്രന്‍ അഭിലാഷ് (26) എന്നിവര്‍ക്കാണ് പോലീസിന്‍റെ മര്‍ദനമേറ്റത്. ജനുവരി 22നായിരുന്നു സംഭവം നടന്നത്. ഇരുവരും പട്ടികജാതിവിഭാഗക്കാരാണ്.
Samayam Malayalam urinated on the wall of police quarters police beat student
ക്വാര്‍ട്ടേഴ്‌സിന്‍റെ ചുവരില്‍ മൂത്ര വിസര്‍ജ്ജനം; വിദ്യാര്‍ഥിക്ക് പോലീസിന്‍റെ ക്രൂര മര്‍ദ്ദനം


കണ്ണൂരിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിന്‍റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന കുറ്റത്തിനാണ് രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിച്ചത്. വയറിന് ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റ അതുല്‍ജിത്ത് ചികിത്സയില്‍ തുടരുകയാണ്. അഭിലാഷിന്‍റെ പരിക്ക് നിസാരമാണ്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അതുലിന്‍റെ അച്ഛന്‍ വിജയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി അയച്ചിട്ടുണ്ട്.

കലോത്സവം സമാപിച്ച ജനുവരി 22ന് രാത്രി ഏഴരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ കിഴക്കേ കവാടത്തിലെ പോലീസ് സൊസൈറ്റി ഹാളിന് സമീപത്താണ് സംഭവം നടന്നത്. തിരൂരില്‍ നിന്ന് പരിപാടിക്കെത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അത്താഴം കഴിക്കാന്‍ ഹോട്ടലില്‍ കയറിയതായിരുന്നു. മതിലിനപ്പുറം പോലീസ് ക്വാര്‍ട്ടേഴ്‌സാണെന്ന് അറിയാതെയാണ് ​ അതുല്‍ജിത്തും അഭിലാഷും തൊട്ടു മുന്നിലെ മതിലിനരികെ മൂത്രമൊഴിച്ചത്.

അതിന് ക്വാര്‍ട്ടേഴ്‌സിന്‍റെ രണ്ടാം നിലയില്‍ നിന്ന് ഒരു സ്ത്രീ അവരെ ശകാരിച്ചപ്പോൾ 'ചേച്ചീ മൂത്രമൊഴിക്കാന്‍ തുടങ്ങി. ഇനി ഒഴിച്ചിട്ട് പോയ്‌ക്കോളാം' എന്ന് ഇവര്‍ മറുപടി പറഞ്ഞു. അത് ഇഷ്ടപ്പെടാതെ 'നിങ്ങളെ കാണിച്ചുതരാം' എന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയായിരുന്നു. അതുല്‍ജിത്തും അഭിലാഷും ഹോട്ടലില്‍ ചായ കുടിക്കാനിരിക്കുമ്പോഴേക്കും പോലീസ് ജീപ്പില്‍.നാലു പൊലീസുകാരെത്തി. രണ്ടു പേരെയും കാട്ടിക്കൊടുക്കാന്‍ ആ സ്ത്രീയും മതിലിനടുത്തേക്കെത്തി.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇരുവരെയും പോലീസുകാര്‍ വലിച്ച് റോഡിലിട്ട് തല്ലി ചവിട്ടി വീഴ്ത്തി. മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചിട്ടും പോലീസുകാര്‍ പിന്‍മാറിയില്ല. റോഡില്‍ കുഴഞ്ഞുവീണ അതുല്‍ജിത്തിനെ വിവരമറിഞ്ഞെത്തിയ ജെയിംസ് മാത്യു എം.എല്‍.എ.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷും എ.കെ.ജി. ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മന്ത്രി കെ.ടി. ജലീലും ആശുപത്രിയിലെത്തി. പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പരാതി കൊടുക്കരുതെന്ന് അഭ്യർഥിക്കാന്‍ ഇതിനെല്ലാം വഴിയൊരുക്കിയ സ്ത്രീയും ആശുപത്രിയിലെത്തിയിരുന്നു. പിറ്റേദിവസം അതുല്‍ജിത്തിന്‍റെയും അച്ഛന്‍ വിജയന്‍റെയും മൊഴി രേഖപ്പടുത്തിയെങ്കിലും കുറ്റക്കാരായ പോലീസുകാരുടെ പേരില്‍ നടപടിയെടുത്തിട്ടില്ല. ഇതോടെയാണ് നീതി തേടി മുഖ്യമന്ത്രിയുടെ പക്കല്‍ സമീപിച്ചതെന്നും വിജയന്‍ പറഞ്ഞു.

Urinated on the wall of police quarters; Police Beat Student

Cousins were allegedly beaten up by police for urinating on the walls of the police quarters building at Kannur. The incident happened on January 22 when Athuljith,17, a class 12 student of the Govt. Boy's High School, Tirur and his cousin Abhijith,26 were returning from the state youth festival at Kannur.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്