ആപ്പ്ജില്ല

പ്രളയം മനുഷ്യസൃഷ്ടി; കുറ്റക്കാരെ വിചാരണ ചെയ്യണമെന്ന് സതീശൻ

ഡാമുകള്‍ തുറന്നത് വേലിയേറ്റ സമയത്ത്

Samayam Malayalam 30 Aug 2018, 11:23 am
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്‍റിലെ അപാകതയെന്ന് വി ഡി സതീശൻ എംഎൽഎ. ഡാം മാനേജ്മെന്‍റിന്‍റെ പ്രാഥമികപാഠങ്ങള്‍ പോലും അറിയാത്തവരാണ് ഇത്രയും വലിയ പ്രളയത്തിന് ഇടയാക്കിയതെന്ന് വി ഡി സതീശൻ ആരോപിച്ചു.
Samayam Malayalam vd satheesan


ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും ഇതിന് ഉത്തരവാദികളെ കണ്ടെത്തി വിചാരണ ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഡാമുകള്‍ തുറന്നു വിട്ട് ജലമെത്തിയപ്പോള്‍ കായലിൽ വേലിയേറ്റസമയത്ത് ആയിരുന്നുവെന്നും പ്രളയം വഷളാക്കിയത് ഈ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് ദിവസം സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം പോലും നടത്തിയില്ലെന്നും സുഖമില്ലാത്തവരെ കൊണ്ടുപോകാൻ ആംബുലൻസുകള്‍ പോലും ലഭിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസിൽ കയറ്റിവിടേണ്ടി വന്നെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ പേരിൽ ആരും അഭിമാനം കൊള്ളേണ്ട കാര്യമില്ലെന്നും ഡാമുകള്‍ തുറന്നതല്ല പ്രളയത്തിന്‍റെ കാരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുല്ലപ്പെരിയാര്‍ കേസിൽ കേരളത്തിന്‍റെ നടുവൊടിക്കുമെന്നും സതീശൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്