തിരുവനന്തപുരം: യുഡിഎഫിലേക്ക് തിരിച്ചെത്തിയ കെഎം മാണി നാളെ ബിജെപിയുമായി കൂടില്ലെന്ന് എന്താണ് ഉറപ്പെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ഭാവിയിൽ ബിജെപിയുമായി ചേരില്ലെന്ന് മാണി പരസ്യമായി പ്രഖ്യാപിക്കണം. അദ്ദേഹത്തിന്‍റെ സമദൂരസിദ്ധാന്തത്തിൽ ഏറെ ആശയകുഴപ്പം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനൽ രാജ്യസഭാംഗമാകാൻ സാധ്യതയുള്ളവരുടെയെല്ലാം നേരിയ സാധ്യത അധാര്‍മ്മികമായി സമ്മർദ്ധത്തിലൂടെ ഇല്ലാതാക്കി തരപ്പെടുത്തിയ കെ.എം മാണിയുടെ നടപടി മൂലം യുപിഎയുടെ ഒരു ലോകസഭാംഗത്വം നഷ്ടമായിരിക്കുകയാണ്. ഈ നിര്‍ണ്ണായകഘട്ടത്തിൽ യുപിഎ ലോകസഭാംഗത്വം ജോസ്.കെ മാണി രാജിവയ്ക്കേണ്ടി വന്നതോടെ ബിജെപിയുമായി ഏറ്റവും കടുത്ത പോരാട്ടം വേണ്ടിവരും ഈ അവസാന 11 മാസം. ബിജെപിയുമായി മതേതര കക്ഷികള്‍ ഒന്നിച്ച് പോരാടേണ്ട സമയമാണ്.
പക്ഷേ യുപിഎയുടെ ഈ നഷ്ടം അവര്‍ക്ക് നേട്ടമായിരിക്കുകയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പറയുന്നതിന്‍റെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനൽ രാജ്യസഭാംഗമാകാൻ സാധ്യതയുള്ളവരുടെയെല്ലാം നേരിയ സാധ്യത അധാര്‍മ്മികമായി സമ്മർദ്ധത്തിലൂടെ ഇല്ലാതാക്കി തരപ്പെടുത്തിയ കെ.എം മാണിയുടെ നടപടി മൂലം യുപിഎയുടെ ഒരു ലോകസഭാംഗത്വം നഷ്ടമായിരിക്കുകയാണ്. ഈ നിര്‍ണ്ണായകഘട്ടത്തിൽ യുപിഎ ലോകസഭാംഗത്വം ജോസ്.കെ മാണി രാജിവയ്ക്കേണ്ടി വന്നതോടെ ബിജെപിയുമായി ഏറ്റവും കടുത്ത പോരാട്ടം വേണ്ടിവരും ഈ അവസാന 11 മാസം. ബിജെപിയുമായി മതേതര കക്ഷികള്‍ ഒന്നിച്ച് പോരാടേണ്ട സമയമാണ്.
പക്ഷേ യുപിഎയുടെ ഈ നഷ്ടം അവര്‍ക്ക് നേട്ടമായിരിക്കുകയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പറയുന്നതിന്‍റെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.