ആപ്പ്ജില്ല

ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് വി എം സുധീരൻ

പരസ്യപ്രസ്താവന നടത്തരുതെന്ന ഒറ്റമൂലി പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല

Samayam Malayalam 13 Jun 2018, 12:04 pm
തിരുവനന്തപുരം: രാജ്യസഭാസീറ്റ് വിവാദത്തെത്തുടര്‍ന്ന് പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തിനിടെയിൽ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് വി എം സുധീരൻ. കെ എം മാണിയ്ക്ക് രാജ്യസഭാ സീറ്റ് കൊടുത്തത് ഹിമാലയൻ മണ്ടത്തരമാണെന്നും ഇതിന്‍റെ പ്രത്യാഘാതം ഗുരുതരമാകുമെന്നും വി എം സുധീരൻ പറഞ്ഞു.
Samayam Malayalam sudheeran2


പരസ്യപ്രസ്താവന നടത്തരുതെന്ന ഒറ്റമൂലി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് സുധീരൻ പരിഹസിച്ചു. മുൻപ് ഉമ്മൻ ചാണ്ടിയും എം എം ഹസനും പരസ്യപ്രസ്താവന നടത്തി അച്ചടക്കം ലംഘിച്ചിട്ടുണ്ടെന്നും സുധീരൻ ഓര്‍മിപ്പിച്ചു. രാജ്യസഭാസീറ്റ് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്‍റെ നടപടി സംസ്ഥാനത്തെ മതേതതരത്വം തകര്‍ക്കുന്നതാണെന്നും കോൺഗ്രസിനുവേണ്ടിയുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നും സുധീരൻ പറഞ്ഞു.

മുന്നണികളുമായി സമദൂരം പാലിക്കുകയാണെന്ന് വാദിക്കുന്ന കെ എം മാണി മൂന്ന് മുന്നണികളുമായി വിലപേശൽ നടത്തുകയാണെന്ന് സുധീരൻ ആരോപിച്ചു. കെ എം മാണി ബിജെപിയിലേയ്ക്ക് പോകില്ലെന്ന് എന്താണുറപ്പെന്ന് സുധീരൻ ചോദിച്ചു.

തന്നെ ആരും സംസ്ഥാനത്തെ കോൺഗ്രസിലേയ്ക്ക് കെട്ടിയിറക്കിയതല്ല. കഠിനമായ പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിയിൽ വളര്‍ന്നത്. തനിക്കെതിരെയുള്ള ആരോപണം ഗ്രൂപ്പ് മാനേജര്‍മാരുടെ കളിയാണെന്നും തീരുമാനം അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയ്ക്കെതിരെയും സുധീരൻ ആഞ്ഞടിച്ചു. കെപിസിസി പ്രസിഡന്‍റ് ആയപ്പോള്‍ മുതൽ തന്നോട് ഉമ്മൻ ചാണ്ടിയ്ക്ക് നീരസമുണ്ട്. തന്‍റെ രണ്ട് ജാഥകള്‍ ഉദ്ഘാടനം ചെയ്തത് പ്രസംഗത്തിൽ ജാഥാനായകനായ തന്‍റെ പേര് പോലും പറയാതെയാണെന്ന് സുധീരൻ പറഞ്ഞു. താൻ അധികാരമേറ്റ ചടങ്ങിൽ ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ട് പോലും പങ്കെടുത്തില്ല. ക്രൂരതയോടെയുള്ള നിസംഗതയാണ് ഉമ്മൻ ചാണ്ടി കാണിച്ചത്. പ്രസിഡന്‍റായ ശേഷം വീട്ടിൽപോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചെന്നും സുധീരൻ പറഞ്ഞു.

മുൻപ് ആര്‍എസ്‍‍പിയ്ക്ക് സീറ്റ് കൊടുത്തത് പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനമായിരുന്നു. എന്നാൽ കേരള കോൺഗ്രസിന് സീറ്റ് കൊടുത്ത നടപടി നേതൃത്വത്തിന്‍റെ സങ്കുചിതമായ തീരുമാനമാണെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്