തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. നിലവിലെ കൊവിഡ് കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ 40 ശതമാനം കൊവിഡ് ബാധിതരും കേരളത്തിലാണെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് ഇപ്പോൾ താൽപര്യം മാഗസിനുകളുടെ കവർ പേജ് ആകാനാണെന്ന് മുരളീധരൻ വിമർശിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. അതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് സംഭവിച്ച വലിയ വീഴ്ച്ച പ്രതിപക്ഷം പോലും ചൂണ്ടിക്കാണിച്ചില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Also Read : വികെ പ്രശാന്തിൽ നിന്ന് വട്ടിയൂർക്കാവ് പിടിക്കാൻ ആളെ കിട്ടാതെ കോൺഗ്രസ്? സാധ്യതകൾ ഇങ്ങനെ
കൊവിഡ് മരണ നിരക്ക് ബോധപൂർവ്വം കുറച്ചു കാണിക്കുകയാണ് സർക്കാർ. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുന്നില്ല. പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുത്തവർ പരാജയത്തിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാൻ തയ്യാറാവണം. ഹോം ക്വാറന്റൈൻ നിരീക്ഷണം ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതാണ് വാസ്തവമെന്നും വി മുരളീധരൻ ആരോപിച്ചു.
കേരളത്തിലെ കൊവിഡ് സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘം എത്തിയതിനെക്കുറിച്ചും ബിജെപി നേതാവ് പ്രതികരിച്ചു. കേന്ദ്രസംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാം. ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് വരട്ടേ, അപ്പോൾ സത്യം എല്ലാവർക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : വികെ പ്രശാന്തിൽ നിന്ന് വട്ടിയൂർക്കാവ് പിടിക്കാൻ ആളെ കിട്ടാതെ കോൺഗ്രസ്? സാധ്യതകൾ ഇങ്ങനെ
കൊവിഡ് മരണ നിരക്ക് ബോധപൂർവ്വം കുറച്ചു കാണിക്കുകയാണ് സർക്കാർ. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുന്നില്ല. പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുത്തവർ പരാജയത്തിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാൻ തയ്യാറാവണം. ഹോം ക്വാറന്റൈൻ നിരീക്ഷണം ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതാണ് വാസ്തവമെന്നും വി മുരളീധരൻ ആരോപിച്ചു.
കേരളത്തിലെ കൊവിഡ് സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘം എത്തിയതിനെക്കുറിച്ചും ബിജെപി നേതാവ് പ്രതികരിച്ചു. കേന്ദ്രസംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാം. ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് വരട്ടേ, അപ്പോൾ സത്യം എല്ലാവർക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.