ആപ്പ്ജില്ല

ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധര പക്ഷം;തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം

പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും മുരളീധര വിഭാഗം പറഞ്ഞു.

Samayam Malayalam 24 Dec 2020, 4:37 pm
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരെ കടുത്ത നിലപാടുമായി മുരളീധരപക്ഷം രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരം സി പി രാധാകൃഷ്ണനാണ് നിലപാട് അറിയിച്ചത്.
Samayam Malayalam Sobha Surendran
ശോഭ സുരേന്ദ്രന്‍ (Photo: Facebook)


Also Read: ബിജെപിയുടെ കരട് പട്ടികയില്‍ സെന്‍കുമാറും ജേക്കബ് തോമസും; വിവിധ നേതാക്കളെ പരിഗണിക്കുന്നത് ഇവിടങ്ങളിലേക്ക്

പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ശോഭയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും മുരളീധര വിഭാഗം പറഞ്ഞു. ശോഭയ്‌ക്കെതിരെ നടപടി വേണമെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം, പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് കൃഷ്ണദാസ് പക്ഷത്തു നിന്നുള്ള നേതാക്കള്‍ പറഞ്ഞു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അറിയിച്ചു.

Also Read: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് കുടുംബം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ സംസ്ഥാന ബിജെപിയിലുള്ള തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ നടപടികളിലേക്ക് കടന്ന് പ്രശ്‌നം വഷളാക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് സി പി രാധാകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്