ന്യൂഡൽഹി: ഭക്തയായ സ്ത്രീകൾക്ക് ശബരിമലയിൽ വരാമെന്ന് വി മുരളീധരൻ എം പി. താൻ യുവതീ പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും ബിജെപി രാജ്യസഭാ എംപിയുമായ വി മുരളീധരൻ ന്യൂസ് 18 ചാനലിന്റെ പ്രൈം ടൈം പരിപാടിയിൽ വ്യക്തമാക്കി. വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യാതൊരു വിരോധവുമില്ല. അങ്ങനെയെങ്കിൽ അവർക്ക് സുരക്ഷയൊരുക്കേണ്ടത് സ്റ്റെയിറ്റിന്റെയും പോലീസിന്റെയും ഉത്തരവാദിത്വമാണ്. സുപ്രീംകോടതി വിധി അനുസരിക്കുകയെന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം ശബരിമലയിൽ ഇപ്പോഴുണ്ടായ സ്ത്രീ പ്രവേശം ഗൂഢാലോചനയുടെ ഭാഗമായാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബിജെപിയുടേയും ആർഎസ്എസിന്റെയും നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്.
അതേസമയം ശബരിമലയിൽ ഇപ്പോഴുണ്ടായ സ്ത്രീ പ്രവേശം ഗൂഢാലോചനയുടെ ഭാഗമായാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബിജെപിയുടേയും ആർഎസ്എസിന്റെയും നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്.