സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. ഫേസ്ബുക് പേജിലൂടെയാണ് വി എസ് നയം വ്യക്തമാക്കിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മദ്യനയം വ്യക്തമാണ്. മദ്യത്തിന്‍റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയും മദ്യവർജനം നടപ്പിലാക്കുകയുമാണ് നയം. അടച്ചിട്ട ബാറുകൾ തുറക്കുകയില്ലെന്ന് വ്യക്തമാക്കിയതും ഈ നയത്തിന്‍റെ ഭാഗമായാണ്. ഇവിടെ എവിടെയാണ് ആശയക്കുഴപ്പം വി എസ് ചോദിക്കുന്നു.
എൽഡിഎഫ് അധികാരത്തിൽ വന്നാൽ പുതിയ ഒരു ബാറും തുറക്കുകയില്ല. നിലവിലെ മദ്യവിതരണ സമ്പ്രദായം അഴിച്ചുപണിയും. മദ്യത്തിന്‍റെ ഉപഭോഗം യഥാർഥത്തിൽ കുറയ്ക്കുന്നതിനുള്ള അഴിച്ചുപണിയായിരിക്കും ഇത്. ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. മദ്യവർജനത്തിന് സഹായകരമായ ഒരു സംസ്കാരം വളർത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയുമാണെന്നും വി എസ് പോസ്റ്റിൽ പറയുന്നു.
എൽഡിഎഫ് അധികാരത്തിൽ വന്നാൽ പുതിയ ഒരു ബാറും തുറക്കുകയില്ല. നിലവിലെ മദ്യവിതരണ സമ്പ്രദായം അഴിച്ചുപണിയും. മദ്യത്തിന്‍റെ ഉപഭോഗം യഥാർഥത്തിൽ കുറയ്ക്കുന്നതിനുള്ള അഴിച്ചുപണിയായിരിക്കും ഇത്. ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. മദ്യവർജനത്തിന് സഹായകരമായ ഒരു സംസ്കാരം വളർത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയുമാണെന്നും വി എസ് പോസ്റ്റിൽ പറയുന്നു.