തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ വി.എസ്.അച്യുതാനന്ദന് ഭരണപരിഷ്കാരകമ്മിഷന്‍ അധ്യക്ഷ പദവി നല്‍കും. ഇതിനായി നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഇരട്ടപ്പദവി മൂലമുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി നടത്താൻ സർക്കാർ ആലോചിക്കുന്നത്. എംഎൽഎ കൂടിയായ വി.എസിന് ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര കമ്മിഷന്റെ അധ്യക്ഷനാക്കുമ്പോഴുള്ള ഇരട്ടപ്പദവി പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. 1951ലെ ബില്ലിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും നൽകിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നടപ്പ്സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സായി ഇറക്കാനും ആലോചനയുണ്ട്.
ഇരട്ടപ്പദവി മൂലമുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി നടത്താൻ സർക്കാർ ആലോചിക്കുന്നത്. എംഎൽഎ കൂടിയായ വി.എസിന് ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്കാര കമ്മിഷന്റെ അധ്യക്ഷനാക്കുമ്പോഴുള്ള ഇരട്ടപ്പദവി പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. 1951ലെ ബില്ലിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും നൽകിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നടപ്പ്സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സായി ഇറക്കാനും ആലോചനയുണ്ട്.