തിരുവനന്തപുരം: എൽഡിഎഫ് സീറ്റു വിഭജനം പൂർത്തിയായപ്പോൾ ഒരു സീറ്റിൽ മാത്രം തങ്ങളെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം നേതാവ് വി സുരേന്ദ്രൻ പിള്ള. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ മത്സരിച്ച പാർട്ടിയെ ഇത്തവണ ഒറ്റ സീറ്റിലേക്ക് ഒതുക്കിയതിൽ പ്രതിഷേധമുണ്ട്. സീറ്റ് നിഷേധിച്ചതിൽ അണികൾക്കിടയിലും അമർഷം വ്യാപകമാണ്. പ്രതിഷേധം ഇടതുമുന്നണി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.
തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നതിന്‍റെ കാരണം എൽഡിഎഫ് വ്യക്തമാക്കണമായിരുന്നു. തിരുവനന്തപുരം സീറ്റിന് പകരം നൽകിയ കടുത്തുരുത്തി സീറ്റ് തീരെ വിജയസാധ്യത ഇല്ലാത്തതാണ്. പാർട്ടി ചെയർമാനെങ്കിലും വിജയസാധ്യതയുള്ള മണ്ഡലം നൽകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അച്യുതാനന്ദൻ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന സുരേന്ദ്രൻ പിള്ളയ്ക്കടക്കം ഇത്തവണ സീറ്റില്ല. തിരുവനന്തപുരം സീറ്റ് പ്രതീക്ഷിച്ച് ഇദ്ദേഹം പ്രവർത്തനം ആരംഭിച്ചിരുന്നു. തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി സീറ്റുകളിലാണ് നേരത്തെ സ്കറിയാ തോമസ് വിഭാഗം മത്സരിച്ചിരുന്നത്.
തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നതിന്‍റെ കാരണം എൽഡിഎഫ് വ്യക്തമാക്കണമായിരുന്നു. തിരുവനന്തപുരം സീറ്റിന് പകരം നൽകിയ കടുത്തുരുത്തി സീറ്റ് തീരെ വിജയസാധ്യത ഇല്ലാത്തതാണ്. പാർട്ടി ചെയർമാനെങ്കിലും വിജയസാധ്യതയുള്ള മണ്ഡലം നൽകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അച്യുതാനന്ദൻ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന സുരേന്ദ്രൻ പിള്ളയ്ക്കടക്കം ഇത്തവണ സീറ്റില്ല. തിരുവനന്തപുരം സീറ്റ് പ്രതീക്ഷിച്ച് ഇദ്ദേഹം പ്രവർത്തനം ആരംഭിച്ചിരുന്നു. തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി സീറ്റുകളിലാണ് നേരത്തെ സ്കറിയാ തോമസ് വിഭാഗം മത്സരിച്ചിരുന്നത്.