കൊച്ചി: ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം തന്നെ അവതാളത്തിലായ സമയത്ത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. "രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്‍റെ മണ്ണാണ്." ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത കുറിപ്പില്‍ ബല്‍റാം ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് വരെ അതൃപ്‍തി രേഖപ്പെടുത്തിയ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ചാണോ ബല്‍റാം പോസ്റ്റ് ചെയ്‍തത് എന്ന് വ്യക്തമല്ല. ഫേസ്‍ബുക്കിലെ പ്രതികരണങ്ങളുടെ പേരില്‍ നേരത്തെയും കോണ്‍ഗ്രസ് ശാസന നല്‍കിയിട്ടുള്ള നേതാവാണ് തൃത്താല എംഎല്‍എയായ ബല്‍റാം.
വയനാടിന് പുറമെ വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. വയനാട് ടി. സിദ്ദിഖിന് നൽകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം. ഇത് ചെന്നിത്തല പക്ഷം എതിര്‍ക്കുകയാണ് എന്നതാണ് സൂചനകള്‍. ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, ഷാനിമോള്‍ എന്നിവരാണ് പരിഗണനയില്‍. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കും.
പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്‍ച്ച കൂടിക്കാഴ്‍ച്ച നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് പൂര്‍ത്തിയാകുമെന്നാണ് കെപിസിസി പ്രസിഡന്‍റ്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഹൈക്കമാന്‍ഡ് വരെ അതൃപ്‍തി രേഖപ്പെടുത്തിയ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ചാണോ ബല്‍റാം പോസ്റ്റ് ചെയ്‍തത് എന്ന് വ്യക്തമല്ല. ഫേസ്‍ബുക്കിലെ പ്രതികരണങ്ങളുടെ പേരില്‍ നേരത്തെയും കോണ്‍ഗ്രസ് ശാസന നല്‍കിയിട്ടുള്ള നേതാവാണ് തൃത്താല എംഎല്‍എയായ ബല്‍റാം.
വയനാടിന് പുറമെ വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. വയനാട് ടി. സിദ്ദിഖിന് നൽകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം. ഇത് ചെന്നിത്തല പക്ഷം എതിര്‍ക്കുകയാണ് എന്നതാണ് സൂചനകള്‍. ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, ഷാനിമോള്‍ എന്നിവരാണ് പരിഗണനയില്‍. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കും.
പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്‍ച്ച കൂടിക്കാഴ്‍ച്ച നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് പൂര്‍ത്തിയാകുമെന്നാണ് കെപിസിസി പ്രസിഡന്‍റ്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.