ആപ്പ്ജില്ല

ലൈഫ് മിഷൻ തട്ടിപ്പ് അധോലോക ഇടപാടെന്ന് സിബിഐ

കോൺസുലേറ്റിന് റെഡ്ക്രെസന്റിന്റെ അക്കൗണ്ടിൽ നിന്നല്ല പണം വന്നതെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.

Samayam Malayalam 8 Oct 2020, 4:08 pm
തിരുവനന്തപുരം: ലൈഫ് മിഷനും യുഎഇ റെഡ്ക്രെസന്റും തമ്മിലുള്ള ഇടപാട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്ന് സിബിഐ കോടതിയിൽ. ശിവശങ്കർ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസ് നിർമ്മാണ കരാറിനെപ്പറ്റി അറിഞ്ഞത്. കേസിൽ യുവി ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ പറയാനാകില്ലെന്നും സിബിഐ വ്യക്തമാക്കി.
Samayam Malayalam Life Mission Kerala
ഫയൽ ചിത്രം |TOI


യുഎഇ കോൺസുലേറ്റിന്റെ പണം വന്നത് റെഡ്ക്രെസന്റിൽ നിന്നാണോയെന്ന് സംശയമുണ്ട്. കോൺസുലേറ്റിലേക്ക് റെഡ്ക്രെസന്റിൽ നിന്നും പണം വന്നതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല. യുണിടാക്കിന് കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് പണം ലഭിച്ചത്. യുണിടാക്കും കോൺസുലേറ്റ് ജനറലും തമ്മിലുണ്ടാക്കിയ കരാ‍ര്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സിബിഐ വ്യക്തമാക്കി. യുണിടാക്കുമായുള്ളത് കമ്മീഷൻ ഉറപ്പിച്ചതിനു ശേഷമുള്ള കരാറാണെന്നും സിബിഐ വാദിക്കുന്നു.

കരാറുമായി ബന്ധപ്പെട്ട് ആദ്യം കണ്ടത് സന്ദീപ് നായരെയാണ്. പിന്നീട് സ്വപ്നയേയും സരിത്തിനേയും കണ്ടു. കരാറിലേ‍ര്‍പ്പെട്ട ശേഷം സ്വപ്ന സുരേഷ് യുണിടാക്ക് ഉടമ സന്തോഷ് സ്റ്റീഫനെ വിളിച്ച് എം ശിവശങ്കറിനെ കാണണമെന്ന് പറഞ്ഞു. സന്തോഷിന്റെ മൊഴി ഉദ്ധരിച്ചാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

ശിവശങ്കറിന്റെ ഓഫീസിലെത്തിയ സന്തോഷ് സ്റ്റീഫനെ അവിടെ വെച്ചാണ് ലൈഫ് മിഷൻ സിഇഒ ആദ്യമായി കണ്ടത്. ഇപ്പോഴാണ് സിഇഒ കരാറിനെക്കുറിച്ച് അറിയുന്നത്. യുണിടാക്കിന് എല്ലാ സഹായവും ഉറപ്പാക്കാൻ ജോസിനോട് ശിവശങ്ക‍ര്‍ ആവശ്യപ്പെട്ടു. ഇടപാടിൽ സംശയകരമായ കാര്യങ്ങൾ ഉണ്ടെന്നും നടന്നത് അധോലോക ഇടപാടാണെന്നും സിബിഐ വാദിച്ചു, മാതൃഭൂമി റിപ്പോ‍ര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്