തിരുവനന്തപുരം: വടക്കാഞ്ചേരി സിപിഎം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്നു വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു നിയമ മന്ത്രി എ.കെ. ബാലന്‍. കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
അനിൽ അക്കരയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ സംഭവം സംബന്ധിച്ച പരാതി നേരത്തെ തന്നെ വന്നതാണെന്നും അന്ന് പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അനില്‍ അക്കരെ ആരോപിച്ചു.
അതേ സമയം കേസ് ആദ്യം മുതൽ അന്വേഷിക്കാൻ ഐജി. എം.ആര്‍. അജിത് കുമാര്‍ നിര്‍േദശം നല്‍കി. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരിയോടു മോശമായി പെരുമാറിയെന്ന സിഐയ്ക്കെതിരെയുള്ള ആരോപണവും ഇതിനൊപ്പം പരിശോധിക്കും. സിഐയോടു തൃശൂര്‍ കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.
Vadakkanchery rape: Immediate action will be taken against the accused says AK Balan
അനിൽ അക്കരയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ സംഭവം സംബന്ധിച്ച പരാതി നേരത്തെ തന്നെ വന്നതാണെന്നും അന്ന് പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അനില്‍ അക്കരെ ആരോപിച്ചു.
അതേ സമയം കേസ് ആദ്യം മുതൽ അന്വേഷിക്കാൻ ഐജി. എം.ആര്‍. അജിത് കുമാര്‍ നിര്‍േദശം നല്‍കി. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരിയോടു മോശമായി പെരുമാറിയെന്ന സിഐയ്ക്കെതിരെയുള്ള ആരോപണവും ഇതിനൊപ്പം പരിശോധിക്കും. സിഐയോടു തൃശൂര്‍ കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.
Vadakkanchery rape: Immediate action will be taken against the accused says AK Balan