ആപ്പ്ജില്ല

പൊങ്കാലയില്‍ എടുത്ത തീരുമാനം ശബരിമല മുന്‍നിര്‍ത്തിയോ? സ്വീകരിച്ചത് വലിയ റിസ്‌ക്?

കേരളത്തില്‍ വീണ്ടും കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടും ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈശാഖന്‍ തമ്പി വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. കൊറോണ വൈറസ് പകരുന്നതിന്റെ ഏതെങ്കിലും എവിടെയെങ്കിലും വച്ച് അത് ഏറ്റുവാങ്ങിയവര്‍ മാര്‍ച്ച് 9 ന് പൊങ്കാല സ്ഥലത്ത് ഉണ്ടാകില്ലെന്ന് എന്തുറപ്പാണ് ഉള്ളതെന്ന് വൈശാഖന്‍ തമ്പി ചോദിക്കുന്നു. സ്വബോധമുള്ളവര്‍ ശബരിമലപ്രശ്‌നം ആഗ്രഹിക്കില്ലെന്നും ചില്ലറ റിസ്‌ക്കൊന്നുമല്ല തലയിലെടുത്തു വച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

Samayam Malayalam 9 Mar 2020, 2:25 pm
കേരളത്തില്‍ വീണ്ടും കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടും ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വൈശാഖന്‍ തമ്പി വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. കൊറോണ വൈറസ് പകരുന്നതിന്റെ ഏതെങ്കിലും എവിടെയെങ്കിലും വച്ച് അത് ഏറ്റുവാങ്ങിയവര്‍ മാര്‍ച്ച് 9 ന് പൊങ്കാല സ്ഥലത്ത് ഉണ്ടാകില്ലെന്ന് എന്തുറപ്പാണ് ഉള്ളതെന്ന് വൈശാഖന്‍ തമ്പി ചോദിക്കുന്നു. സ്വബോധമുള്ളവര്‍ ശബരിമലപ്രശ്‌നം ആഗ്രഹിക്കില്ലെന്നും ചില്ലറ റിസ്‌ക്കൊന്നുമല്ല തലയിലെടുത്തു വച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
Samayam Malayalam vaisakhan thampis facebook post about decision to conduct attukal pongala after confirming coronavirus in kerala
പൊങ്കാലയില്‍ എടുത്ത തീരുമാനം ശബരിമല മുന്‍നിര്‍ത്തിയോ? സ്വീകരിച്ചത് വലിയ റിസ്‌ക്?



​കൊറോണ ബാധിതര്‍ വന്നാല്‍ ആറ്റുകാല്‍ പൊങ്കാലയില്‍ നടക്കുക ചെയിന്‍ റിയാക്ഷന്‍

വൈറസ് പകര്‍ച്ചയെ കുറിച്ച് വൈശാഖന്‍ തമ്പി വിവരിക്കുന്നത് ഒരു കഥയിലൂടെയാണ്. അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്ന കഥ ഇങ്ങനെ: 'വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് രണ്ടുപേര്‍ക്ക് രോഗം പകരുന്നുവെന്ന് കരുതുക. അതില്‍ ഓരോരുത്തരും രണ്ട് പേര്‍ക്ക് എന്ന തോതില്‍ പകര്‍ച്ച സംഭവിച്ചാല്‍ ഇരുപത്തിയാറാമത്തെ ഘട്ടം പകര്‍ച്ച കഴിയുമ്പോള്‍ രോഗികളുടെ എണ്ണം ഏഴ് കോടിയുടെ അടുത്തെത്തും. കേരള ജനസംഖ്യയുടെ ഇരട്ടിയാണിത്. ഒരുതരം ചെയിന്‍ റിയാക്ഷനാണിവിടെ സംഭവിക്കുന്നത്. ഇനി ഒരാളില്‍ നിന്ന് മൂന്നുപേര്‍ക്ക് പകരുന്നുവെന്ന് കണക്കാക്കിയാല്‍ ഇത്രയും പേര്‍ക്ക് കിട്ടാന്‍ ഇരുപത്തിയാറിന് പകരം പതിനാറ് ഘട്ടം പകര്‍ച്ച മതിയെന്ന് കാണാം. അങ്ങനെയെങ്കില്‍ രോഗി ഒരു ബസ്സില്‍ കയറിയാലോ? ഒറ്റയടിയ്ക്ക് പല മടങ്ങ് കൂടുതല്‍ ആളുകള്‍ റിസ്‌ക്കിലാകുന്നു. അതിലൊരാള്‍ ബസ്സില്‍ നിന്നിറങ്ങി ഒരു തിരക്കുള്ള ഷോപ്പിങ് മാളിലേയ്ക്ക് കയറിയാലോ?'.

​'നൊടിയിട കൊണ്ട് സംഗതി നിയന്ത്രണാതീതമാകും'

'വായുവിലൂടെ പകരുന്ന രോഗങ്ങളെ സംബന്ധിച്ച് രോഗി എത്രപേരുമായി ഇടപെടുന്നോ അത്രത്തോളം പേര് രോഗികളാകാന്‍ സാധ്യത തുറക്കുന്നു. അവര്‍ എങ്ങോട്ടൊക്കെ പോകുന്നോ അങ്ങോട്ടൊക്കെ വൈറസും പടരാന്‍ സാധ്യത വരുന്നു. ഒരു ഇന്റര്‍നാഷണല്‍ വിമാനത്തില്‍ എത്ര രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടാകുമെന്നോര്‍ക്കണം. അവര്‍ വിമാനത്തില്‍ നിന്നിറങ്ങി പല ദിക്കുകളിലേയ്ക്ക് പോകും, പലപ്പോഴും പല രാജ്യങ്ങളിലേയ്ക്ക്. ഇതാണ് പണ്ടുകാലത്തെ അപേക്ഷിച്ച് ആധുനികയുഗത്തില്‍ ഇത്തരം വൈറസ് ബാധകളെ ഗൗരവകരമാക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന ആള്‍ രാത്രി ഡല്‍ഹിയിലായിരിക്കാം, പിറ്റേന്ന് റഷ്യയിലും. ഓരോയിടത്തും അവര്‍ക്കുചുറ്റും നൂറുകണക്കിനാളുകള്‍ ഉണ്ടാകും. അവരില്‍ പലരും ആദ്യത്തെയാളെപ്പോലെ തന്നെ സഞ്ചരിക്കുന്നുണ്ടാകും. ഫലമോ, നൊടിയിട മതി സംഗതി നിയന്ത്രണാതീതമായ ലെവലിലേയ്ക്ക് വളരാന്‍'.

​രോഗം കൊടുക്കല്‍ മാത്രമല്ല, വാങ്ങലും സാമൂഹ്യ ദ്രോഹം

രോഗം കൊടുക്കല്‍ മാത്രമല്ല, വാങ്ങലും സാമൂഹ്യ ദ്രോഹമാണെന്ന് വൈശാഖന്‍ തമ്പി പറയുന്നു. വാങ്ങിയ ആള്‍ തന്നെയാണ് സ്വയമറിയാതെ ഒരു ചെയിന്‍ റിയാക്ഷന് തുടക്കമിടുന്നത്. അതുകൊണ്ടാണ് വൈറസിനെ വഹിക്കാന്‍ സാധ്യതയുള്ള ഒരാളെങ്കിലംു ഉണ്ടാകാന്‍ സാധ്യത ഉള്ളിടത്തേക്ക് സ്വയം ചെന്നുകയറുന്ന ആളും സമാനമായ ദ്രോഹമാണ് ചെയ്യുന്നത്. നിങ്ങള്‍ രോഗം ബാധിച്ച ആളാണെങ്കില്‍ നിങ്ങള്‍ പുറത്തേയ്ക്ക് നടത്തുന്ന ഓരോ ഇടപെടലും അതായത്, പെട്ടിക്കടയില്‍ നിന്ന് നാരങ്ങാവെള്ളം കുടിക്കുന്നത്, ബന്ധുക്കളെ സന്ദര്‍ശിക്കുന്നത്, ബസ്സിലോ ടാക്‌സിയിലോ കേറുന്നത് എല്ലാ സാമൂഹ്യ ദ്രോഹമാണ്.

​'ചില്ലറ റിസ്‌ക്കൊന്നുമല്ല തലയിലെടുത്ത് വച്ചിരിക്കുന്നത്'

'ഇറ്റലിയില്‍ നിന്ന് വൈറസുമായി വന്നിറങ്ങിയ മൂന്ന് പേര്‍ കേരളത്തില്‍ കുറേ യാത്ര ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി മറ്റ് രണ്ടു പേര്‍ക്ക് വൈറസ് ബാധിച്ചതായി ഉറപ്പിച്ചിട്ടുമുണ്ട്. ഏതാണ്ട് മൂവായിരം പേരെ ക്വാറന്റൈന്‍ ചെയ്യേണ്ട ഗതികേടിലാണ് ആ വകതിരിവില്ലായ്മ സര്‍ക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. പകര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തില്‍ എവിടെങ്കിലും വച്ച് അതേറ്റുവാങ്ങിയവര്‍ ഇനിയുമുണ്ടാകും. അവരിലാരും തന്നെ നാളെ പൊങ്കാലസ്ഥലത്ത് ഉണ്ടാകില്ല എന്നുറപ്പുള്ളവരാണോ കലവുമായി അവിടെ തള്ളിക്കയറുന്നത് എന്നറിയില്ല. വേണ്ടാന്ന് മന്ത്രി പറയില്ല, കാരണം സ്വബോധമുള്ള ആരും മറ്റൊരു ശബരിമലപ്രശ്‌നം ആഗ്രഹിക്കില്ലല്ലോ. എന്തായാലും ചില്ലറ റിസ്‌ക്കൊന്നുമല്ല തലയിലെടുത്ത് വെയ്ക്കുന്നതെന്നറിയുക. ഇതെഴുതുമ്പോള്‍ 3661 പേര്‍ കൊറോണ കാരണം മരണപ്പെട്ടിട്ടുണ്ട്. ഒരു ദൈവവും അതില്‍ ഇടപെട്ടതുമില്ല'.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്