ആപ്പ്ജില്ല

മരിച്ച സഹോദരിമാര്‍ ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്

അന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു

TNN 8 Mar 2017, 11:45 am
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് മരിച്ച നിലയിൽ കാണപ്പെട്ട പതിമൂന്നും ഒൻപതും വയസുള്ള സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബന്ധുവായ യുവാവ് മൂത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടികളുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. മകളെ പീഡിപ്പിച്ച യുവാവിനെ താക്കീത് ചെയ്തിരുന്നെന്നും അമ്മ പറഞ്ഞു.
Samayam Malayalam valayar sisters had been victims of brutal rape says report
മരിച്ച സഹോദരിമാര്‍ ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്


ഇളയ കുട്ടിയുടെ മരണത്തിൽ കൊലപാത സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്. നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഇളയ കുട്ടിയുടെ ചിത്രങ്ങൾ ബന്ധുവായ യുവാവിന്‍റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായക തെളിവാകും. മൂത്ത മകൾ മരിച്ച സമയത്ത് തന്നെ ബന്ധു മകളെ ഉപദ്രവിച്ചിരുന്നതായി പോലീസിനോട് പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ പറയുന്നു. അന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു.

മൂത്ത കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിരുന്നെന്ന് രണ്ടാനച്ഛനും മൊഴി നൽകി. കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, കേസിൽ പോലീസ് നിഷ്ക്രിയ മനോഭാവം പുലർത്തിയെന്നും പോലീസിനെതിരെ നടപടിയെടുക്കണമെന്നും വി.എസ് ആരോപിച്ചു.

മൂത്ത കുട്ടി കൊല്ലപ്പെട്ടപ്പോൾ തന്നെ കുറ്റക്കാരെ പിടികൂടിയിരുന്നെങ്കിൽ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാനാകുമായിരുന്നെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ജനുവരി പതിമൂന്നിന് മൂത്ത കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇളയ കുട്ടിയെ ഈ മാസം നാലിനാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Valayar: Sisters had been victims of brutal rape, says report

Postmortem reports of sisters died in Valayar says they are victims of cruel rape.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്