കോവളം: വലിയതുറ കടലിലേക്ക് വള്ളത്തിൽ നിന്ന് തെറിച്ചു വീണ ഒരു മത്സ്യത്തൊഴിലാളി വലയിൽ കുടുങ്ങി മരിച്ചു. മീൻപിടിത്ത വള്ളത്തിൽ ബോട്ടിടിച്ചാണ് മത്സ്യത്തൊഴിലാളി കടലിലേക്ക് വീണത്. ബോട്ടിടിച്ച് കമിഴ്ന്നു വീണ വള്ളത്തിന്റെ മുകളിൽ കയറിയിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ മറ്റ് വെള്ളക്കാർ രക്ഷപ്പെടുത്തി. പൂന്തുറ സ്വദേശികളാണ് ഇവരെ രക്ഷപെടുത്തിയത്.
Also Read: കാടിനുള്ളിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; മരണം പീഡനശ്രമത്തിനിടെയെന്ന് കണ്ടെത്തൽ
മത്സ്യത്തൊഴിലാളികളെ ഇടിച്ചിട്ട ബോട്ടിനായുള്ള അന്വേഷണം കോസ്റ്റൽ പോലീസ് ശക്തമാക്കി. വള്ളത്തിൽ ഇടിച്ച ശേഷം ബോട്ട് നിർത്താതെ വിറ്റു പോയി. ചെറിയാതുര ഫിഷർമെൻ കോളനിക്ക് സമീപം എം നിക്കോളാസ് (46) ആണ് മരിച്ചത്. നിക്കോളാസിനൊപ്പമുണ്ടായിരുന്ന ഫിഷർമെൻ കോളനിയിലെ ഏന്തപ്പൻ (68), മുട്ടത്തറയിലെ പ്രതീക്ഷാ ഫ്ളാറ്റിൽ താമസിക്കുന്ന ബാബു(52), ചെറിയതുറ പുതുവൽ പുരയിടത്തിൽ ഫ്രാൻസിസ്(63) എന്നിവരാണ് വള്ളത്തിന് മുകളിൽ കയറിയിരുന്ന് രക്ഷപെട്ടത്.
Also Read: മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ: ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ അട്ടപ്പാടി സ്വദേശി അറസ്റ്റിൽ
തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടാണ് ഇവരെ ഇടിച്ചതെന്നാണ് നിഗമനം. ബീമാപ്പള്ളി ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോയ കുളച്ചൽ സ്വദേശികളുടെ ബോട്ടാണ് അപകടമുണ്ടാക്കിയതെന്ന് അപകടത്തിൽപ്പെട്ട ഏന്തപ്പൻ പറഞ്ഞു. നിക്കോളാസ് വെള്ളത്തിൽ വീണ ശേഷം കാണാതായതിനെ തുടർന്ന് വള്ളമുടമയെ വിളിച്ചറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ച് അറിഞ്ഞ വള്ളമുടമ അടക്കമുള്ളവർ കരയിൽ നിന്ന് മൂന്ന് വള്ളങ്ങളിൽ കടലിൽ എത്തി.
Also Read: ഇടുക്കിയിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
അര മണിക്കൂറോളം പണിപ്പെട്ട് കമിഴ്ന്നു വീണ വള്ളം നേരെയാക്കിയപ്പോഴാണ് വലയിൽ കുടുങ്ങിയ നിലയിൽ നിക്കോളാസിന്റെ മൃതദേഹം കണ്ടെത്തിയത്. നിക്കോളാസിന്റെ മൃതദേഹം പിന്നീട് വലിയതുറ പോലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബെൻസിയാണ് നിക്കോളാസിന്റെ ഭാര്യ. ആൻസി, പ്രേമ എന്നിവരാണ് നിക്കോളാസിന്റെ മക്കൾ. വലിയതുറയിൽ നിന്ന് 13 കിലോമീറ്റർ അകലെയായി ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം നടന്നത്.