മലപ്പുറം: വനത്തില്‍ അതിക്രമിച്ച് കയറി തീറ്റയെടുത്ത ആനയെ അറസ്റ്റ് ചെയ്ത് വനപാലക സംഘം. പെരിന്തല്‍മണ്ണ പട്ടിക്കാട് പാമ്പാട്ടിയിലെ തേക്കിന്‍തോട്ടത്തില്‍ കയറിയ കുഴൂര്‍ സ്വാമിനാഥന് എന്ന ആനയും പാപ്പാന്മാരുമാണ് അറസ്റ്റിലായിരിക്കുന്നത്. വാണിയംപാറ ഡെപ്യൂട്ടി റേഞ്ചര്‍ സിഒ സെബാസ്റ്റ്യനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. അനുവാദമില്ലാതെ വനത്തില്‍ പ്രവേശിച്ച സംഘം അഞ്ച് പനകള്‍ വെട്ടിയിടുകയും നാലു പനകളുടെ മുഴുവന്‍ പട്ടകളും ആനയെക്കൊണ്ട് എടുപ്പിച്ച് കൊണ്ടുപോവുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആനയെയും പാപ്പാന്മാരെയും പനവെട്ടിയ മൂന്നുപേരെയും അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്തവരെ പട്ടിക്കാട് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോവുകയും പിന്നീട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പഴയന്നൂർ സ്വദേശി സുമേഷ്, കാവിശേരി സ്വദേശികളായ പ്രതിൻ, മോഹൻരാജ്, ആനയെ പാട്ടത്തിനെടുത്ത ആൽപ്പാറ സ്വദേശി അനീഷ് എന്നിവരെയായിരുന്നു അറസ്റ്റുചെയ്തത്.
അല്‍പ്പാറ സ്വദേശി അനീഷ് പാട്ടത്തിനെടുത്ത കുഴൂര്‍ സ്വാമിനാഥന് എന്ന ആനയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഉടമസ്ഥന്റെ കൈയ്യില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടമസ്ഥ രേഖയോ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ആനയുടെ ഒന്നാം പാപ്പാന് രാജേഷ് ഉടമയെന്ന് അനീഷ് പറയുന്ന ബാബു എന്നിവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
അറസ്റ്റ് ചെയ്തവരെ പട്ടിക്കാട് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോവുകയും പിന്നീട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പഴയന്നൂർ സ്വദേശി സുമേഷ്, കാവിശേരി സ്വദേശികളായ പ്രതിൻ, മോഹൻരാജ്, ആനയെ പാട്ടത്തിനെടുത്ത ആൽപ്പാറ സ്വദേശി അനീഷ് എന്നിവരെയായിരുന്നു അറസ്റ്റുചെയ്തത്.
അല്‍പ്പാറ സ്വദേശി അനീഷ് പാട്ടത്തിനെടുത്ത കുഴൂര്‍ സ്വാമിനാഥന് എന്ന ആനയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഉടമസ്ഥന്റെ കൈയ്യില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടമസ്ഥ രേഖയോ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ആനയുടെ ഒന്നാം പാപ്പാന് രാജേഷ് ഉടമയെന്ന് അനീഷ് പറയുന്ന ബാബു എന്നിവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.