ആപ്പ്ജില്ല

പോലീസിനെ കുരുക്കിലാക്കി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍

ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ല. അത് കണ്ടുപിടിക്കണമെന്നാണ് തങ്ങളുടെ ആവശ്യം

Samayam Malayalam 24 Apr 2018, 7:35 pm
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണക്കേസില്‍ പോലീസിനെ കുരുക്കിലാക്കുന്ന നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ പുതിയ വെളിപ്പെടുത്തലുകൾ. എസ്‌ഐ ദീപക് ലോക്കപ്പിലിട്ട് ശ്രീജിത്തിന്‍റെ അടി വയറ്റില്‍ തങ്ങളുടെ കണ്‍മുന്നിൽ ഇട്ടാണ് ചവിട്ടിയതെന്നും ലോക്കപ്പ് ഇടിമുറിയാക്കിയെന്നും ശ്രീജിത്തിനൊപ്പം വീടാക്രമണക്കേസില്‍ അറസ്റ്റിലായവര്‍ മാധ്യമങ്ങളെ അറിയിച്ചു.
Samayam Malayalam പോലീസിനെ കുരുക്കിലാക്കി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍
പോലീസിനെ കുരുക്കിലാക്കി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍


എസ്‌ഐ ദീപക് പോലീസ് സ്‌റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ തങ്ങളെ തല്ലി. വയറുവേദനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസുകാര്‍ തയ്യാറായില്ല. അസഹ്യമായ വേദന മൂലം ശ്രീജിത്ത് ലോക്കപ്പില്‍ ചുരുണ്ട്കൂടി കിടക്കുകയായിരുന്നു. ആര്‍ടിഎഫുകാര്‍ പിടികൂടിയപ്പോഴും ശേഷം എസ്‌ഐ സ്‌റ്റേഷനിലെത്തിയപ്പോഴും തല്ലി. വയറുവേദനയെടുത്ത് എണീക്കാന്‍ കഴിയാതിരുന്നപ്പോഴും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ശ്രീജിത്തിനെ എസ്‌ഐ മര്‍ദ്ദിച്ചു. ശ്രീജിത്തിന്‍റെ ശരീരത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ മുറിപ്പാടുകൾ ഉണ്ടായിരുന്നില്ല. മുഖത്തും മറ്റും കണ്ട പാടുകള്‍ തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച്ച രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ല. അത് കണ്ടുപിടിക്കണമെന്നാണ് തങ്ങളുടെ ആവശ്യം.
ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്