ആപ്പ്ജില്ല

'സിസ്റ്റര്‍ ലൂസിയുടെ അപ്പീൽ തള്ളി', പുറത്തു പോകണമെന്ന് സഭ; നിഷേധിച്ച് ലൂസി കളപ്പുര

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊതുനിരത്തിൽ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കുന്ന നടപടിയ്ക്കെതിരെ കന്യാസ്ത്രീ നല്‍കിയ ഹര്‍ജി തള്ളിയെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 14 Jun 2021, 2:38 pm
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി സന്യാസിനീ സമൂഹത്തിൽ നിന്നു പുറത്താക്കിയതിനെതിരെ കന്യാസ്ത്രീ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ തള്ളിയതായി റിപ്പോര്‍ട്ട്. ലൂസി കളപ്പുരയെ സന്യാസിനീസമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചതായാണ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോര്‍ട്ടുകള്‍ ലൂസി കളപ്പുര നിഷേധിച്ചു. പഴയ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്.
Samayam Malayalam vatican reportedly denies plea of sister lucy kalappura as nun denies the congregation claim
'സിസ്റ്റര്‍ ലൂസിയുടെ അപ്പീൽ തള്ളി', പുറത്തു പോകണമെന്ന് സഭ; നിഷേധിച്ച് ലൂസി കളപ്പുര



​സിസ്റ്റര്‍ ലൂസിയ്ക്കെിരെ സഭയുടെ ആരോപണം

അതേസമയം, കാനോനിക നിയമങ്ങളും സഭാ നിയമങ്ങളും ലംഘിച്ചെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെയുള്ള ആരോപണം. സഭയുടെ അനുവാദമില്ലാതെ കാര്‍ വാങ്ങിയതിന് ഉള്‍പ്പെടെ തന്നോട് മഠം അധികൃതര്‍ വിശദീകരണം ചോദിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര മുൻപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സി. ലൂസി കളപ്പുര ആത്മകഥ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കുന്നതായി അറിയിച്ചുകൊണ്ടുള്ള സഭാ ഉത്തരവിനെതിരെയാണ് സിസ്റ്റര്‍ വത്തിക്കാനിൽ അപ്പീൽ നല്‍കിയത്.

​നടപടി വത്തിക്കാൻ ശരിവെച്ചെന്ന് റിപ്പോര്‍ട്ട്

എന്നാൽ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി വത്തിക്കാൻ മൂന്നാം തവണയും തള്ളിയെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സഭാ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ജീവിതരീതിയ്ക്ക് കൂടുതൽ വിശദീകരണം നല്‍കാൻ കന്യാസ്ത്രീയ്ക്ക് സാധിച്ചില്ലെന്നും ഇതു മൂലം ഹര്‍ജി തള്ളുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. വത്തിക്കാനിലെ കത്തോലിക്കാസഭയുടെ പരമോന്നത സമിതിയായ അപ്പസ്തോലിക്ക സിഗ്നേച്ചറയാണ് ഹര്‍ജി തള്ളിയത്. ഇക്കാര്യം വത്തിക്കാൻ അറിയിച്ചതായും ഈ സാഹചര്യത്തിൽ സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി നിലനിൽക്കുമെന്നുമാണ് സന്യാസിനീസമൂഹത്തിൻ്റെ കത്തിൽ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

​നിഷേധിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

അതേസമയം, വത്തിക്കാൻ തന്‍റെ അപ്പീൽ തള്ളിയ വിവരം അഭിഭാഷകൻ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കുന്നത്. ദിവസങ്ങള്‍ക്കു മുൻപ് പുറത്തിറക്കിയ കത്താണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ മാധ്യമങ്ങളോടു പറഞ്ഞു. വിഷൟത്തിൽ തന്‍റെ ഭാഗം കേള്‍ക്കുകയോ തന്നോട് വിശദീകരണം ചോദിക്കകുയോ ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി. താൻ സഭാനിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.

നിയമനടപടികള്‍ തുടരുന്നു

വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്‍റെ സന്യാസിനീസമൂഹത്തിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഓഫ് ഓറിയൻ്റൽ ചര്‍ച്ചസിൽ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി തള്ളിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ വീണ്ടും ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അതേസമയം, വത്തിക്കാനിൽ നിന്ന് മൂന്നാം തവണയും ഹര്‍ജി തള്ളിയാൽ സി. ലൂസി കളപ്പുരയുുടെ അടുത്ത നടപടിയെന്താണെന്ന് വ്യക്തതയില്ല.

നെടുമങ്ങാട് ശുദ്ധജല മത്സ്യ കൃഷി വിളവെടുപ്പ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്