ആപ്പ്ജില്ല

ആകാശവാണിയിലെ 'വയലും വീടും' ശബ്ദം മുരളീധരൻ പടിയിറങ്ങി

വയലും വീടും കഴിഞ്ഞ 28 വർഷം തുടർച്ചയായി അവതരിപ്പിച്ചയാളാണ് മുരളീധരൻ തഴക്കര. ഇന്നു മുതൽ വയലും വീടും ഇനി മറ്റൊരാളുടെ ശബ്ദത്തിലാകും മലയാളികൾ കേൾക്കുന്നത്,അദ്ദേഹമിരിക്കുന്ന മുറിയുടെ പേരും അത് തന്നെയാണ് വയലും വീടും

Samayam Malayalam 1 Jun 2019, 6:28 pm
തിരുവനന്തപുരം: ആകാശവാണിയിലെ മുരളീധരൻ തഴക്കരയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ആകാശവാണി നിലയത്തിലെ ഏറെ ജനപ്രിയ പരിപാടിയായിരുന്ന വയലും വീടും നമ്മള്‍ കേട്ടത് മുരളീധരൻ തഴക്കരയുടെ ശബ്ദത്തിലായിരുന്നു. റെക്കോർഡിങ് സ്റ്റുഡിയോയിലിരുന്നു തന്റെ അവസാന ഫോൺ ഇൻ പരിപാടി അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം മുരളീധരൻ തഴക്കര പടിയിറങ്ങി.
Samayam Malayalam muraleedharan


വയലും വീടും കഴിഞ്ഞ 28 വർഷം തുടർച്ചയായി അവതരിപ്പിച്ചയാളാണ് മുരളീധരൻ തഴക്കര. ഇന്നു മുതൽ വയലും വീടും ഇനി മറ്റൊരാളുടെ ശബ്ദത്തിലാകും മലയാളികൾ കേൾക്കുന്നത്. വഴുതാക്കാട്ടുള്ള ആകാശവാണി നിലയത്തിലാണ് മുരളീധരൻ ഉണ്ടായിരുന്നു. അദ്ദേഹമിരിക്കുന്ന മുറിയുടെ പേരും അത് തന്നെയാണ് വയലും വീടും.

1992ലാണ് കോഴിക്കോട് ആകാശവാണിയിൽ ഫാം റേഡിയോ റിപ്പോർട്ടറായി മുരളീധരൻ ജോലിയിൽ കയറിയത്. കേരള കാർഷിക സർവകലാശാലയിൽ നിന്ന് കൃഷിശാസ്ത്രത്തിൽ ബിരുദം നേടിയാണ് മുരളീധരൻ എത്തിയത്. 1998-ലാണ് തിരുവനന്തപുരം ആകാശവാണിയിലേക്കു സ്ഥലംമാറ്റം കിട്ടിയത്. അന്നു മുതൽ 'വയലും വീടും' പരിപാടിയുടെ പൂർണചുമതല അദ്ദേഹം നിര്‍വ്വഹിച്ചുവരികയായിരുന്നു.

ആകാശവാണി ദേശീയ അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വിരമിക്കുന്ന മുരളീധരൻ തന്‍റെ നാട്ടിൽ കാർഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കമ്യൂണിറ്റി റേഡിയോ ആരംഭിക്കാനുള്ള ഒരുക്കത്തിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്