പത്തനംതിട്ട: ആറന്മുളയിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെ ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തക വീണ ജോർജ്. വർഗീയ ശക്തികളോട് ശക്തമായ എതിർനിലപാട് സ്വീകരിക്കുന്ന തന്നെ ഒരു പ്രത്യേക വിഭാഗത്തിന്‍റെ പ്രതിനിധിയായി വിലയിരുത്തുന്നതിനെ എതിർക്കുന്നതായി വീണ ജോർജ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.
ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ സഭാ തലപ്പത്ത് എത്തിയ വ്യക്തിയാണ് തന്‍റെ ഭർത്താവ്. അതുകൊണ്ട് തനിക്ക് സ്വന്തമായ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും ഉണ്ടാകാൻ വഴിയില്ല എന്ന് സമർഥിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് വീണ ചോദിക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങളുമായുള്ള തന്‍റെ സഹകരണവും ഇടപെടലും വിദ്യാർഥി ജീവിതകാലത്തെ ഇടതുരാഷ്ട്രീയപ്രവർത്തനങ്ങളിൽ തുടങ്ങി സ്വാംശീകരിക്കപ്പെട്ടതാണെന്നും വീണ വാർാത്താക്കുറിപ്പിൽ പറയുന്നു.
വീണ ജോർജിന്‍റെ സ്ഥാനാർഥിത്വത്തോടനുബന്ധിച്ച് നിരവധി പ്രതിഷേധങ്ങളാണ് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ ഉയർന്ന് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്ററുകളും പ്രകടനങ്ങളും പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ സഭാ തലപ്പത്ത് എത്തിയ വ്യക്തിയാണ് തന്‍റെ ഭർത്താവ്. അതുകൊണ്ട് തനിക്ക് സ്വന്തമായ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും ഉണ്ടാകാൻ വഴിയില്ല എന്ന് സമർഥിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് വീണ ചോദിക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങളുമായുള്ള തന്‍റെ സഹകരണവും ഇടപെടലും വിദ്യാർഥി ജീവിതകാലത്തെ ഇടതുരാഷ്ട്രീയപ്രവർത്തനങ്ങളിൽ തുടങ്ങി സ്വാംശീകരിക്കപ്പെട്ടതാണെന്നും വീണ വാർാത്താക്കുറിപ്പിൽ പറയുന്നു.
വീണ ജോർജിന്‍റെ സ്ഥാനാർഥിത്വത്തോടനുബന്ധിച്ച് നിരവധി പ്രതിഷേധങ്ങളാണ് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ ഉയർന്ന് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്ററുകളും പ്രകടനങ്ങളും പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.