തിരുവനന്തപുരം: വീണ ജോർജ് എംഎൽഎ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഇടത് സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് മാധ്യമപ്രവർത്തകയായ വീണ ജോർജ് ആറന്മുള മണ്ഡലത്തിൽ നിന്ന് സ്ഥാനാർഥിയായത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ ജോർജ് ആറന്മുളയിൽ വിജയിച്ചത്. വീണയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ ഘടകകക്ഷികളിൽ അസ്വാരസ്യമുണ്ടാക്കിയിരുന്നു. ശബരിമല വിഷയം കത്തി നിൽക്കുന്ന പത്തനംതിട്ടയിൽ അപ്രതീക്ഷിത സാഹചര്യമായതിനാലാണ് നിലവിലെ എംഎൽഎയായ വീണ ജോർജിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.
ശക്തരായ സ്വന്തം സ്ഥാനാർഥികളെ തന്നെ 16 സീറ്റുകളിലും മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. നേരത്തെ കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിനോ എൻസിപിക്കോ സീറ്റ് കിട്ടിയേക്കുമെന്നും സൂചനയുണ്ടായിരുന്നു. റാന്നി എംഎൽഎ രാജു എബ്രഹാമിന്റെ പേരും ഉയർന്നു കേട്ടിരുന്നു.
പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. അതെ സമയം, ശബരിമല വിഷയം മുൻ നിർത്തി ബിജെപിയും വിജയസാധ്യത പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലമാണ് പത്തനംതിട്ട. അഞ്ച് എ പ്ലസ് മണ്ഡലങ്ങളിലാണ് ബിജെപി വിജയസാധ്യത കൽപിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി ആന്റോ ആന്റണിയെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എ.പ്രദീപ് കുമാർ, എ.എം ആരിഫ്, ചിറ്റയം ഗോപകുമാർ എന്നിവരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് ഇടത് എംഎൽഎമാർ.
ശക്തരായ സ്വന്തം സ്ഥാനാർഥികളെ തന്നെ 16 സീറ്റുകളിലും മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. നേരത്തെ കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിനോ എൻസിപിക്കോ സീറ്റ് കിട്ടിയേക്കുമെന്നും സൂചനയുണ്ടായിരുന്നു. റാന്നി എംഎൽഎ രാജു എബ്രഹാമിന്റെ പേരും ഉയർന്നു കേട്ടിരുന്നു.
പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. അതെ സമയം, ശബരിമല വിഷയം മുൻ നിർത്തി ബിജെപിയും വിജയസാധ്യത പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലമാണ് പത്തനംതിട്ട. അഞ്ച് എ പ്ലസ് മണ്ഡലങ്ങളിലാണ് ബിജെപി വിജയസാധ്യത കൽപിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി ആന്റോ ആന്റണിയെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എ.പ്രദീപ് കുമാർ, എ.എം ആരിഫ്, ചിറ്റയം ഗോപകുമാർ എന്നിവരാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് ഇടത് എംഎൽഎമാർ.