ആപ്പ്ജില്ല

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കു നേരിട്ടു പങ്കെന്ന് എഫ്.ഐ.ആര്‍

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്

TNN 18 Jul 2016, 9:55 pm
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. പിന്നാക്ക കോര്‍പറേഷന് വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് എസ്എന്‍ഡിപി യോഗം പണം തട്ടിയത്.വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്.
Samayam Malayalam vellappally has direct involvment in micro finance scam says fir
മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കു നേരിട്ടു പങ്കെന്ന് എഫ്.ഐ.ആര്‍


വെള്ളാപ്പള്ളി ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെ തെളിവുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചതായി എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു. കോട്ടയം കുമാരനാശാന്‍ സ്വയം സംഘത്തിലെ അംഗങ്ങളെ ഉപയോഗിച്ച് മറ്റ് രണ്ട് സംഘങ്ങള്‍ കൂടി ഉണ്ടാക്കി പണം തട്ടിയതായി വിജിലന്‍സ് പറയുന്നു. ക്രമക്കേട് അറിഞ്ഞിട്ടും പിന്നാക്ക കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വീണ്ടും പണം അനുവദിച്ചതായും വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. പിന്നാക്ക വികസന കോര്‍പറേഷന്‍ എം.ഡിയായിരുന്ന നജീബ്, നിലവിലെ എം.ഡി ദിലീപ് കുമാര്‍ എന്നിവരടക്കം ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടന്നതായും എഫ്‌ഐആര്‍ പറയുന്നു.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ കോടതിയില്‍ നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്