കൊല്ലം: വനിതാമതിൽ വര്‍ഗീയമതിലല്ലെന്നും തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവുമധികം വര്‍ഗീയതയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അക്രമങ്ങളും ആക്ഷേപങ്ങളും കൊണ്ട് തന്‍റെ അഭിപ്രായം മാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കും എം കെ മുനീറിനും വര്‍ഗീയതയെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുനീറിന്‍റെ പാര്‍ട്ടിയുടെ പേരിൽ തന്നെ വര്‍ഗീയതയുണ്ട്. വനിതാമതിൽ വിജയിക്കുമെന്ന് കാണുമ്പോഴുള്ള ജൽപ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാമതിലുമായി സഹകരിക്കുമെന്നും ഇക്കാര്യത്തിൽ എസ്എൻഡിപി ഒറ്റക്കെട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടനയുടെ തീരുമാനം ലംഘിക്കുന്നവര്‍ ആരാണെങ്കിലും അവര്‍ എസ്എൻഡിപിയ്ക്ക് പുറത്തായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വനിതാമതിലിൽ ക്രിസ്ത്യൻ, മുസ്ലീം സംഘടനകളുടെ അഭാവത്തെക്കുറിച്ചും വെള്ളാപ്പള്ളി വിശദീകരിച്ചു. നവോത്ഥാനകാലത്ത് ക്രിസ്ത്യൻ, മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ല. എന്നാൽ ഇരുവിഭാഗങ്ങളിലും പെട്ടവര്‍ നവോത്ഥാനത്തിന്‍റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വനിതാമതിൽ വികസിപ്പിക്കാൻ ഏകമനസ്സോടുകൂടി പ്രവര്‍ത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തലയ്ക്കും എം കെ മുനീറിനും വര്‍ഗീയതയെക്കുറിച്ച് പറയാൻ അവകാശമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുനീറിന്‍റെ പാര്‍ട്ടിയുടെ പേരിൽ തന്നെ വര്‍ഗീയതയുണ്ട്. വനിതാമതിൽ വിജയിക്കുമെന്ന് കാണുമ്പോഴുള്ള ജൽപ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാമതിലുമായി സഹകരിക്കുമെന്നും ഇക്കാര്യത്തിൽ എസ്എൻഡിപി ഒറ്റക്കെട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടനയുടെ തീരുമാനം ലംഘിക്കുന്നവര്‍ ആരാണെങ്കിലും അവര്‍ എസ്എൻഡിപിയ്ക്ക് പുറത്തായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വനിതാമതിലിൽ ക്രിസ്ത്യൻ, മുസ്ലീം സംഘടനകളുടെ അഭാവത്തെക്കുറിച്ചും വെള്ളാപ്പള്ളി വിശദീകരിച്ചു. നവോത്ഥാനകാലത്ത് ക്രിസ്ത്യൻ, മുസ്ലീം സംഘടനകള്‍ ഉണ്ടായിരുന്നില്ല. എന്നാൽ ഇരുവിഭാഗങ്ങളിലും പെട്ടവര്‍ നവോത്ഥാനത്തിന്‍റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വനിതാമതിൽ വികസിപ്പിക്കാൻ ഏകമനസ്സോടുകൂടി പ്രവര്‍ത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.