തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തി ആതാമഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മൊഴിയുടെ പകർപ്പ് പുറത്ത് വിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മരണമൊഴിയിൽ സമൂഹത്തോട് എനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ പറയുന്നത്. അതിനാലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും ദേഹത്ത് സ്വയം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നും വേണു പറയുന്നു.
മരണ മൊഴിയിൽ ബിജെപി സമരമോ ശബരിമലയിലെ സ്ത്രീ പ്രവേശനമോ പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. തുടര്‍ന്ന് മരണവെപ്രാളത്തിൽ ബിജെപി മുന്‍ പ്രസിഡൻ്റ് സി.കെ പത്മനാഭൻ്റെ നിരാഹാരം സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ വേണുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അദ്ദേഹം മരിക്കുന്നത്. അതേസമയം ഈ മൊഴിയിൽ സംശയമുണ്ടെന്നും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയാതെ മനം നൊന്താണ് വേണു ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബിജെപി വാദിക്കുന്നു.
മരണ മൊഴിയിൽ ബിജെപി സമരമോ ശബരിമലയിലെ സ്ത്രീ പ്രവേശനമോ പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. തുടര്‍ന്ന് മരണവെപ്രാളത്തിൽ ബിജെപി മുന്‍ പ്രസിഡൻ്റ് സി.കെ പത്മനാഭൻ്റെ നിരാഹാരം സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ വേണുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അദ്ദേഹം മരിക്കുന്നത്. അതേസമയം ഈ മൊഴിയിൽ സംശയമുണ്ടെന്നും ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിക്കാൻ കഴിയാതെ മനം നൊന്താണ് വേണു ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബിജെപി വാദിക്കുന്നു.