കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതിയിലെത്തും മുൻപ് കുറ്റപത്രം മാധ്യമങ്ങൾക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതി വിധി പറയാൻ മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പോലീസാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയതെനനും ഇത് ദുരുദ്ദേശപരമാണെന്നുമാണ് ഹര്‍ജി. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കുറ്റപത്രം ചോര്‍ത്തിയത് ദിലീപാണെന്നായിരുന്നു കോടതിയിൽ പോലീസിന്‍റെ വാദം. ദിലീപ് ഹരിശ്ചന്ദ്രൻ അല്ലെന്നും ഫോൺ രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
എന്നാൽ കുറ്റപത്രം ചോര്‍ത്തിയത് ദിലീപാണെന്നായിരുന്നു കോടതിയിൽ പോലീസിന്‍റെ വാദം. ദിലീപ് ഹരിശ്ചന്ദ്രൻ അല്ലെന്നും ഫോൺ രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.