കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതക്കേസിൽ നാളെ ശിക്ഷ വിധി പ്രസ്താവിക്കും. സാധാരണ കേസുകളുടെ വിധി പ്രസ്താവനക്ക് എടുക്കുന്നതിലും അധികം സമയം എടുത്താണ് ഇന്ന് വാദം പൂർത്തിയാക്കിയത്. ഇരു ഭാഗങ്ങളിലെ അഭിഭാഷകരും അവരുടെ നിലപാടുകൾ വ്യക്തമാക്കി.
അതിനിടെ, ജിഷ വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൾ ഇസ്ളാം നൽകിയ ഹർജി കോടതി തള്ളി. കേസിൽ വിധി പറയാൻ ഇപ്പോഴും വാദം തുടരുകായാണ്. വിധി പറഞ്ഞ ശേഷം ആവശ്യമെങ്കിൽ ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അമീർ തന്നെയാണ് പ്രതിയെന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ശിക്ഷയെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്ന് ജഡ്‌ജി നിർദേശിച്ചു. താൻ ജിഷയെ കൊന്നിട്ടില്ലെന്നും തനിക്ക് ജിഷയെ മുൻപരിചയമില്ലെന്നും അതിനിടെ അമീറുള്‍ ആവർത്തിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതിനിടെ, ജിഷ വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൾ ഇസ്ളാം നൽകിയ ഹർജി കോടതി തള്ളി. കേസിൽ വിധി പറയാൻ ഇപ്പോഴും വാദം തുടരുകായാണ്. വിധി പറഞ്ഞ ശേഷം ആവശ്യമെങ്കിൽ ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അമീർ തന്നെയാണ് പ്രതിയെന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ശിക്ഷയെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്ന് ജഡ്‌ജി നിർദേശിച്ചു. താൻ ജിഷയെ കൊന്നിട്ടില്ലെന്നും തനിക്ക് ജിഷയെ മുൻപരിചയമില്ലെന്നും അതിനിടെ അമീറുള്‍ ആവർത്തിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.