പെരിന്തല്‍മണ്ണ: ശബരിമല പ്രവേശനത്തോടെ വീട്ടിൽ നിന്ന് പുറത്താക്കിയതിനെതിരെ കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കുന്നതിനും തന്‍റെ കുട്ടികള്‍ക്കൊപ്പം കഴിയുന്നതിനും അമ്മയെന്ന നിലയിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കനകദുര്‍ഗയുടെ ഹര്‍ജി. പുലാമന്തോള്‍ ഗ്രാമന്യായാലയം തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചിരുന്നു. ശേഷം വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. ശബരിമലയില്‍ ദര്‍ശനംനടത്തിയതിന് ശേഷം ഭര്‍ത്തൃവീട്ടിൽ പ്രവേശിപ്പിക്കാതായതോടെ പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്‍ററിൽ പോലീസ് സംരക്ഷണത്തില്‍ കഴിയുകയാണിപ്പോള്‍ കനകദുര്‍ഗ.
അതേസമയം ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി സുപ്രീംകോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ടെന്നും കനകദുര്‍ഗയുടെ അഭിഭാഷക മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി സുപ്രീംകോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ടെന്നും കനകദുര്‍ഗയുടെ അഭിഭാഷക മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.