കൊച്ചി: ഉദ്യോഗസ്ഥരുടേയും കെട്ടിട ഉടമകളുടേയും ഒത്താശയോടെയാണ് മരടിലെ ഫ്ളാറ്റ് നിർമ്മാണം നടന്നതെന്ന് വിജിലൻസ് റിപ്പോർട്ട്. രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും വിഷയത്തിൽ പങ്കുള്ളതായാണ് സംശയിക്കുന്നതെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2016ലാണ് റിപ്പോർട്ട് ലോകായുക്തയ്ക്ക് സമർപ്പിച്ചത്. അനധികൃത നിർമ്മാണം തകൃതിയായി നടന്നപ്പോൾ സാധാരണക്കാരെ തീരദേശ പരിപാലന നിയമം പറഞ്ഞ് ബുദ്ധിമുട്ടിച്ചെന്നും വിജിലൻസ് കുറ്റപ്പെടുത്തി.
മോദിയുടെ വിമാനം അനുവദിക്കില്ല; ചർച്ചയ്ക്കുമില്ലെന്ന് പാകിസ്ഥാൻ
മരട് പഞ്ചായത്തായിരുന്ന കാലത്താണ് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകിയത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സെക്രട്ടറി അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വിവിധ ഘട്ടങ്ങളിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സൗദിയുടെ എണ്ണ ഉത്പാദനം പൂർവ്വ സ്ഥിതിയിലേക്ക്
2010ലാണ് മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായത്. മുനിസിപ്പാലിറ്റി രേഖകൾ പ്രകാരം തീരദേശ പരിപാലന നിയമം ലംഘിച്ച 18 കെട്ടിടങ്ങൾ മരടിലുണ്ട്. തീരദേശ പരിപാലന നിയമപ്രകാരമുള്ള മാപ്പിങ്ങിന്റെ അഭാവത്തെത്തുടർന്ന് ഉദ്യോഗസ്ഥരുടെയും കെട്ടിട നിർമ്മാതാക്കളുടേയും ഒത്താശയിലാണ് ഈ നിർമ്മാണങ്ങൾ നടന്നിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം ഇറാനിൽനിന്നു തന്നെ തെളിവുകളുമായി സൗദി
കടവന്ത്ര സ്വദേശിയുടെ പരാതിയെത്തുടർന്ന് ലോകായുക്ത നിർദ്ദേശിച്ചതിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയതും റിപ്പോർട്ട് സമർപ്പിച്ചതും. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
മോദിയുടെ വിമാനം അനുവദിക്കില്ല; ചർച്ചയ്ക്കുമില്ലെന്ന് പാകിസ്ഥാൻ
മരട് പഞ്ചായത്തായിരുന്ന കാലത്താണ് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകിയത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സെക്രട്ടറി അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വിവിധ ഘട്ടങ്ങളിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സൗദിയുടെ എണ്ണ ഉത്പാദനം പൂർവ്വ സ്ഥിതിയിലേക്ക്
2010ലാണ് മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായത്. മുനിസിപ്പാലിറ്റി രേഖകൾ പ്രകാരം തീരദേശ പരിപാലന നിയമം ലംഘിച്ച 18 കെട്ടിടങ്ങൾ മരടിലുണ്ട്. തീരദേശ പരിപാലന നിയമപ്രകാരമുള്ള മാപ്പിങ്ങിന്റെ അഭാവത്തെത്തുടർന്ന് ഉദ്യോഗസ്ഥരുടെയും കെട്ടിട നിർമ്മാതാക്കളുടേയും ഒത്താശയിലാണ് ഈ നിർമ്മാണങ്ങൾ നടന്നിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആക്രമണം ഇറാനിൽനിന്നു തന്നെ തെളിവുകളുമായി സൗദി
കടവന്ത്ര സ്വദേശിയുടെ പരാതിയെത്തുടർന്ന് ലോകായുക്ത നിർദ്ദേശിച്ചതിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയതും റിപ്പോർട്ട് സമർപ്പിച്ചതും. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.