ആപ്പ്ജില്ല

ഒളിക്യാമറ ദൃശ്യങ്ങൾ വിനയായി; എംകെ രാഘവൻ എംപിയും കുടുങ്ങുമോ, യുഡിഎഫിൽ വീണ്ടും വിക്കറ്റ് വീഴ്‌ച?

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോഴ ആരോപണം ഉയർന്നുവന്നത്. ഒരു സ്വകാര്യ ചാനൽ നടത്തിയ സ്‌റ്റിങ് ഓപ്പറേഷൻ ദൃശ്യങ്ങളാണ് എംപിക്ക് വിനയായത്. വിജലൻസിൻ്റെ കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്

Samayam Malayalam 24 Nov 2020, 5:31 pm
കോഴിക്കോട്: കൈക്കൂലി ആരോപണത്തിൽ എംകെ രാഘവൻ എംപിക്കെതിരെ വിജിലൻസ് അന്വേഷണം. വിജലൻസിൻ്റെ കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംപി പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Samayam Malayalam എംകെ രാഘവൻ. Photo: THE ECONOMIC TIMES
എംകെ രാഘവൻ. Photo: THE ECONOMIC TIMES


Also Read: ഇബ്രാഹിം കുഞ്ഞിന് അര്‍ബുദം; വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല, ചികിത്സയില്‍ തുടരും

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോഴ ആരോപണം ഉയർന്നുവന്നത്. ഫൈവ്‌സ്‌റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിൽ ഒരു സ്വകാര്യ ചാനൽ എംകെ രാഘവനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അഞ്ച് കോടി രൂപ തരണമെന്നും, തുക ഡൽഹിയിലെ ഓഫീസിൽ എത്തിക്കണമെന്നും സംഘത്തോട് പറയുന്ന അദ്ദേഹത്തിൻ്റെ സ്‌റ്റിങ് ഓപ്പറേഷൻ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്ന് പരാതി ലഭിക്കുകയും വിജിലൻസ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്‌തു. 2014ല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 20 കോടി ചെലവഴിച്ചെന്നു എംപി വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.

Also Read: പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡി.ജി.പി യുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം

എംകെ രാഘവന്‍ എംപിയായതിനല്‍ ലോക്‌സഭ സ്‌പീക്കറുടെ അനുമതി വേണമോയെന്ന നിയമോപദേശം തേടിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന മറുപടിയെതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം.

വിജിലൻസ് അന്വേഷണങ്ങൾ നേരിടുകയാണ് യുഡിഎഫ് നേതാക്കൾ. സാമ്പത്തിക തട്ടിപ്പ് കേസിൽ കഴിഞ്ഞയാഴ്‌ചയാണ് മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി ഖമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തത്. നൂറ് കണക്കിലധികം കേസുകളാണ് എംഎൽഎയ്‌ക്കെതിരെ നിലവിലുള്ളത്. ഇതിന് പിന്നാലെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ലിഗ് നേതാവും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞ് ആറസ്‌റ്റിലായി. ബാർ കോഴയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം നേരിടുന്ന സാഹചര്യമുണ്ട്. അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിൻ്റെ നടപടികൾ നേരിടുകയാണ് ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്