തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നെന്ന പരാതിയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും ഭർത്താവിനുമെതിരെ വിജിലൻസ് ത്വരിത പരിശോധന. നടത്തും. കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. കഴിഞ്ഞദിവസം കശുവണ്ടി വികസന കോർപറേഷനിൽ കഴിഞ്ഞ പരിശോധനയുടെ തുടർച്ചയാണിത്.
വിജിലൻസ് ഡയറക്ടറാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിത്. വിജിലൻസ് പ്രത്യേക യൂണിറ്റ് ഇവരുടെ മൊഴിയെടുത്തു. 10.34 കോടി രൂപയുടെ അഴമതി നടന്നെന്ന പരാതിയാണ് പരാതിക്കാരനായ പി.റഹീം ഉന്നയിച്ചിരിക്കുന്നത്. ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ആരോപണം മേഴ്സിക്കുട്ടിയമ്മ തള്ളിയിരുന്നു.
vigilance raid against minister j.mercykuttyamma.
വിജിലൻസ് ഡയറക്ടറാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിത്. വിജിലൻസ് പ്രത്യേക യൂണിറ്റ് ഇവരുടെ മൊഴിയെടുത്തു. 10.34 കോടി രൂപയുടെ അഴമതി നടന്നെന്ന പരാതിയാണ് പരാതിക്കാരനായ പി.റഹീം ഉന്നയിച്ചിരിക്കുന്നത്. ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ആരോപണം മേഴ്സിക്കുട്ടിയമ്മ തള്ളിയിരുന്നു.
vigilance raid against minister j.mercykuttyamma.