ആപ്പ്ജില്ല

യൂണിടാക് ഉടമ കൊടുത്ത ഐഫോൺ കിട്ടിയത് ശിവശങ്കറിനും; നാല് പേരെ കണ്ടെത്തിയതായി വിജിലൻസ്

യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നല്‍കിയ മൊബൈൽ ഫോൺ ശിവശങ്കര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കിട്ടിയതായി വിജിലൻസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 30 Oct 2020, 12:23 pm
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ നല്‍കിയ ഐഫോണുകള്‍ ലഭിച്ചത് ആര്‍ക്കെല്ലാമെന്ന് വിജിലൻസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ ഫോണുകളിൽ നാലെണ്ണം മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവര്‍ക്കാണ് കിട്ടിയതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
Samayam Malayalam M Sivasankar
എം ശിവശങ്കർ കൊച്ചിയിലെ ഇഡി ഓഫീസിൽ Photo: The Times of India


ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി തിങ്കളാഴ്ച സ്വപ്നയുടെയും സന്ദീപിൻ്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ശിവശങ്കറിനു പുറമെ ജിത്തു, പ്രവീൺ രാജീവൻ എന്നിവര്‍ക്കാണ് ഫോണുകള്‍ ലഭിച്ചിരിക്കുന്നതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തലെന്നാണ് റിപ്പോര്‍ട്ട്. അഡീഷണൽ പ്രോട്ടോകോള്‍ ഓഫീസറായ രാജീവൻ ഫോൺ വാങ്ങുന്ന ചിത്രം മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുറത്തു വിട്ടിരുന്നു. ഈ ഫോൺ രാജീവൻ പൊതുഭരണ സെക്രട്ടറിയ്ക്കു മുന്നിൽ ഹാജരാക്കി സമര്‍പ്പിച്ചിരുന്നു.

Also Read: ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം; മാർഗനിർദ്ദേശങ്ങൾ

എം ശിവശങ്കറിനെ ഇന്നലെ കോടതി ഉപാധികളോടെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന എം ശിവശങ്കറിൻ്റെ ആവശ്യം അനുവദിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എൻഫോഴ്സ്മെൻ്റിനു മുന്നിൽ ഉപാധികള്‍ വെച്ചത്.

Also Read: തലവെട്ട്: 'പിന്നോട്ടില്ലെന്ന് ' ഫ്രഞ്ച് പ്രസിഡൻ്റ്; രാജ്യത്ത് കര്‍ശന സുരക്ഷ; ഫ്രാൻസിന് പിന്തുണയുമായി ട്രംപ്

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്നും തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നുമാണ് കോടതി അന്വേഷണസംഘത്തിനോട് ആവശ്യപ്പെട്ടത്. അതേസമയം, ആയുര്‍വേദ ചികിത്സയ്ക്കിടെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ചികിത്സ തുടരാൻ അനുവദിക്കണമെന്നും എം ശിവശങ്കര്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനെ ബാധിക്കാത്ത തരത്തിൽ ആയുര്‍വേദ ചികിത്സ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും അനുമതിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്