വടകര: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടർന്ന് വടകരയിൽ അക്രമം. രണ്ടാംമൈൽസ്, ഒഞ്ചിയം എന്നിവിടങ്ങളിലാണ് അക്രമം ഉണ്ടായത്. വീടുകൾക്ക് നേരെ ബോംബേറുണ്ടായതിന് പിന്നാലെ ഒരു ആർഎസ്എസ് പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തു. തോടന്നൂർ ആര്യന്നൂരിൽ തൊള്ളംപറമ്പത്ത് സുലേഷ് (36) എന്ന ആർഎസ്എസ് പ്രവർത്തകനാണ് വെട്ടേറ്റത്. ഒരു സംഘം ആളുകൾ വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ സുലേഷിനെ വടിവാളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആര്യന്നൂർ പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പിലെ തോൽവി മറച്ചു വെക്കാൻ സിപിഎം തന്നെയാണ് അക്രമം നടത്തുന്നതെന്ന് ആർഎസ്എസ് കുറ്റപ്പെടുത്തി.
കൈക്കും കാലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റ സുലേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ആർഎംപി, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയാൻ ബോംബേറുണ്ടായത്. ആർഎംപി ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം വി.പി പ്രകാശന്റെ വീടിന്റെ ചുമരിന് ബോംബേറിൽ തകരാറ് സംഭവിച്ചു.
സി.പി.എം. തട്ടോളിക്കര കിഴക്ക് ബ്രാഞ്ചംഗം എം.പി. സനൂപിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. അക്രമത്തിന് പിന്നിൽ ആർഎംപിയാണെന്ന് സിപിഎം ആരോപിച്ചു. സനൂപിന്റെ മാതാപിതാക്കളും ഭാര്യയും ആ സമയം വീട്ടിലുണ്ടായിരുന്നു. രണ്ടാം മൈൽസിൽ മുസ്ലിം ലീഗ് പ്രവത്തകനായ തത്തോത്ത് ഫൈസലിന്റെ വീടിനും ബോംബേറുണ്ടായി. വിവിധ അക്രമസംഭവങ്ങളിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കൈക്കും കാലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റ സുലേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ആർഎംപി, സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയാൻ ബോംബേറുണ്ടായത്. ആർഎംപി ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം വി.പി പ്രകാശന്റെ വീടിന്റെ ചുമരിന് ബോംബേറിൽ തകരാറ് സംഭവിച്ചു.
സി.പി.എം. തട്ടോളിക്കര കിഴക്ക് ബ്രാഞ്ചംഗം എം.പി. സനൂപിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. അക്രമത്തിന് പിന്നിൽ ആർഎംപിയാണെന്ന് സിപിഎം ആരോപിച്ചു. സനൂപിന്റെ മാതാപിതാക്കളും ഭാര്യയും ആ സമയം വീട്ടിലുണ്ടായിരുന്നു. രണ്ടാം മൈൽസിൽ മുസ്ലിം ലീഗ് പ്രവത്തകനായ തത്തോത്ത് ഫൈസലിന്റെ വീടിനും ബോംബേറുണ്ടായി. വിവിധ അക്രമസംഭവങ്ങളിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.